ADVERTISEMENT

കൽപറ്റ ∙ ഇൻഷുറൻസ് പുതുക്കാത്തതിനു പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ ഇടിച്ചുപൊളിച്ച ശേഷം ലേലം ചെയ്തു വിറ്റ ക്രൂരതയ്ക്കെതിരെ‍  മനുഷ്യാവകാശ കമ്മിഷൻ ഇടപെടൽ. ഇന്നലെ മലയാള മനോരമ പ്രസിദ്ധീകരിച്ച, ‘‘പിടിച്ചെടുത്ത ഓട്ടോ പൊലീസ് പൊളിച്ചു തൂക്കി വിറ്റു- അതു നാരായണന്റെ ജീവിതമായിരുന്നു’’ എന്ന വാർത്തയുടെ അടിസ്ഥാനത്തിൽ കേസ് എടുത്ത കമ്മിഷൻ 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ വയനാട് ജില്ലാ പൊലീസ് മേധാവിക്കു നിർദേശം നൽകി. വയനാട്ടിൽ നടക്കുന്ന അടുത്ത സിറ്റിങ്ങിൽ കേസ് പരിഗണിക്കുമെന്നും കമ്മിഷൻ അറിയിച്ചു. 

മേപ്പാടി മുക്കിൽപ്പീടിക സ്വദേശി എൻ.ആർ. നാരായണൻ ആകെയുണ്ടായിരുന്ന കടമുറി വിറ്റു വാങ്ങിയ ഓട്ടോറിക്ഷയാണു പൊലീസ് ഇടിച്ചുപൊളിച്ചു നശിപ്പിച്ച ശേഷം ലേലം ചെയ്തു വിറ്റത്. 5 വർഷത്തിനിപ്പുറവും നഷ്ടപരിഹാരത്തിനായി ഓഫിസുകൾ കയറിയിറങ്ങുകയാണ് നാരായണൻ. വാർത്തയുടെ അടിസ്ഥാനത്തിൽ, പൊലീസിന്റെ ഭാഗത്തു വീഴ്ചയുണ്ടോയെന്ന് അന്വേഷിക്കാൻ അഡിഷനൽ എസ്പി വിനോദ് പിള്ളയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ പറഞ്ഞു. എത്രയും വേഗം റിപ്പോർട്ട് നൽകുമെന്ന് എഎസ്പി വിനോദ് പിള്ള പറഞ്ഞു. നാരായണന് ഇന്നലെ പലയിടത്തുനിന്നും സഹായവാദ്ഗാനങ്ങൾ എത്തി. 

English Summary:

Human Rights Commission intervened in auto rikshaw demolition by police incident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com