ADVERTISEMENT

തൃശൂർ ∙ ബിജെപി നിർത്തിയ സ്ഥാനാർഥികൾ മിടുക്കരാണെന്ന ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജന്റെ പ്രസ്താവനയ്ക്കു നന്ദിയെന്ന് കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഭീഷണിപ്പെടുത്തി വായയടപ്പിക്കാൻ ശ്രമിക്കുമ്പോഴും അദ്ദേഹം സത്യം പറഞ്ഞല്ലോ. രണ്ടാം പിണറായി സർക്കാർ വന്ന ശേഷം ഇ.പിയും ജി.സുധാകരനും പാർട്ടിക്കകത്തെ ചില കാര്യങ്ങൾ പറയുന്നതിൽ വസ്തുതയുണ്ട്. അതു പൊതുസമൂഹത്തിനും മനസ്സിലാകുന്നുണ്ട്. 

മരുമകനു സർവാധികാരവും കൈമാറാൻ വേണ്ടിയാണ് രണ്ടാം പിണറായി സർക്കാരിൽ നിന്ന് പ്രമുഖരെയെല്ലാം മാറ്റിയത്. എല്ലാ വകുപ്പുകളിലും കയ്യിട്ടുവാരുന്നത് മുഹമ്മദ് റിയാസ് ആണ്. മന്ത്രിമാരെല്ലാം നോക്കുകുത്തികളാണ്. കഴിഞ്ഞതവണ പ്രായാധിക്യം പറഞ്ഞു മാറ്റിനിർത്തിയവരെയാണ് രണ്ടു കൊല്ലം കഴിഞ്ഞ് ലോക്സഭയിലേക്കു മത്സരിപ്പിക്കുന്നത്. അപ്പോൾ പ്രായമല്ല പ്രശ്നം. പാർട്ടിലൈൻ ആയിരുന്നെങ്കിൽ മത്സരരംഗത്തു നിന്ന് മാറ്റിയവരെ എന്തിനാണു മത്സരിപ്പിക്കുന്നത്. 

എസ്എഫ്ഐ ലക്ഷണമൊത്തൊരു ഭീകരവാദ സംഘടനയായി മാറിയെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. കേരളത്തിലെ കോളജുകളും സർവകലാശാലകളും എസ്എഫ്ഐ ഗുണ്ടകളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ മൗനാനുവാദവും പൊലീസ് സഹായവുമാണ് സർവകലാശാലകളിലെ തുടർച്ചയായ കിരാത വാഴ്ചകൾക്കു കാരണം.

English Summary:

K. Surendran thanked E.P Jayarajan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com