ADVERTISEMENT

മലയാറ്റൂർ ∙ വിശുദ്ധവാരം ആരംഭിച്ചതോടെ മലയാറ്റൂർ കുരിശുമുടിയിൽ തീർഥാടകരുടെ തിരക്കു കൂടി. കുരിശേന്തി കിലോമീറ്ററുകളോളം നടന്ന് ഇന്നലെ ഒട്ടേറെ തീർഥാടകരെത്തി. ഒഡീഷയിൽ നിന്നെത്തിയ തീർഥാടകരുടെ സംഘവും കുരിശുമുടി കയറി.

കുരിശുമുടി പള്ളിയിൽ ഇന്നു മുതൽ ബുധനാഴ്ച വരെ രാവിലെ 5.30, 7.30, 9.30, വൈകിട്ട് 6.30 സമയങ്ങളിൽ കുർബാനയുണ്ടാകും. താഴത്തെ പള്ളിയിൽ ഈ 3 ദിവസവും കുമ്പസാരദിനങ്ങളാണ്. രാവിലെ 5.30ന് ആരാധനയും 6നും 7നും വൈകിട്ട് 5.15നും കുർബാനയുണ്ടാകും. 

പെസഹ വ്യാഴം, പീഡാനുഭവശനി, വലിയ ശനി, ഉയിർപ്പുഞായർ തിരുക്കർമങ്ങൾ രണ്ടിടത്തും നടക്കും. 24 മണിക്കൂറും മല കയറാം. ശുദ്ധജലവും വൈദ്യസഹായവും ഉൾപ്പെടെ തീർഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. നേരത്തേ അറിയിച്ച് എത്തുന്ന തീർഥാടകർക്കു താഴത്തെ പള്ളിക്കു സമീപം പിൽഗ്രിം സെന്ററിൽ താമസത്തിനും വിശ്രമത്തിനും സൗകര്യം ലഭിക്കും.

English Summary:

Twenty four hours mountain climbing facility in Malayattoor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com