തെക്കൻ കേരളത്തിൽ കടലാക്രമണം രൂക്ഷം
![sea-strongwave ഇന്നലെ വൈകിട്ടുണ്ടായ രൂക്ഷമായ കടൽക്ഷോഭത്തിൽ കൊല്ലം മുണ്ടയ്ക്കൽ വെടിക്കുന്ന് തിരുവാതിര നഗറിൽ തിരയടിച്ചു കയറുന്നു. ഇവിടുത്തെ ചാപ്പലിനു മുന്നിലെ റോഡ് 10 അടിയോളം താഴ്ചയിൽ കടലെടുത്തു. തകർന്ന വീടുകൾ സമീപം. ചിത്രം: അരവിന്ദ് ബാല / മനോരമ](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
×
തിരുവനന്തപുരം ∙ തെക്കൻ കേരളത്തിന്റെ തീരമേഖലകളിൽ രൂക്ഷമായ കടലാക്രമണം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണു കൂടുതൽ കെടുതി. എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളുടെ തീരമേഖലകളിൽ കടലേറ്റമുണ്ടായി. തിരുവനന്തപുരത്തു പലയിടത്തും ജനങ്ങളെ ക്യാംപുകളിലേക്കു മാറ്റി. കോവളം, വർക്കല ബീച്ചുകളിൽ സഞ്ചാരികളെ വിലക്കി.
ഇന്നും കടലാക്രമണ സാധ്യത
തിരുവനന്തപുരം ∙ കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഇന്നു രാത്രി 11.30 വരെ അര മീറ്റർ മുതൽ ഒന്നര മീറ്റർ വരെ ഉയരത്തിൽ തിരയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരവാസികളും ജാഗ്രത പാലിക്കണം.
English Summary:
Sea attack is severe in South Kerala
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.