ADVERTISEMENT

കൽപറ്റ ∙ ജെ.എസ്.സിദ്ധാർഥൻ കേസ് അന്വേഷണത്തിന്റെ ഭാഗമായി സിബിഐ ഫൊറൻസിക് ടീം ഇന്നു വയനാട്ടിലെത്തും. പൂക്കോട് വെറ്ററിനറി കോളജ് ഹോസ്റ്റലിൽ സിദ്ധാർഥൻ മരിച്ചുകിടന്ന ശുചിമുറി, സിദ്ധാർഥനു മർദനമേറ്റ സ്ഥലങ്ങൾ എന്നിവ സംഘം പരിശോധിക്കും. കൽപറ്റ ഡിവൈഎസ്പിയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും. സിബിഐ അന്വേഷണ സംഘത്തിലെ ശേഷിക്കുന്ന അംഗങ്ങളും ഇന്നു വയനാട്ടിൽ എത്തും. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കാനാണു തീരുമാനം. 

പൂക്കോട് വെറ്ററിനറി കോളജ് അധികൃതരിൽനിന്ന്, ആന്റി റാഗിങ് കമ്മിറ്റി റിപ്പോർട്ട്, വിദ്യാർഥികളുടെ മൊഴികൾ ഉൾപ്പെടെ പരിഭാഷ ചെയ്ത രേഖകൾ എന്നിവ സംഘം ശേഖരിച്ചു. ഇന്നലെ വൈത്തിരിയിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ സിറ്റിങ്ങിൽ മൊഴി നൽകാൻ സിദ്ധാർഥന്റെ പിതാവ് ടി.ജയപ്രകാശ് എത്തി. കൈവശമുള്ള തെളിവുകൾ സംഘത്തിനു കൈമാറിയതായും ബോധ്യങ്ങൾ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

English Summary:

Siddharthan's death: CBI forensic team in Wayanad today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com