ADVERTISEMENT

തിരുവനന്തപുരം ∙ ഹൈക്കോടതി അനുമതിയോടെ ആരംഭിച്ച കൺസ്യൂമർഫെഡിന്റെ റമസാൻ വിഷു ചന്തകളിൽ മികച്ച വിൽപന. ഇതുവരെ നേടിയത് അഞ്ചര കോടിയിൽപരം രൂപയുടെ വിറ്റുവരവാണെന്ന് അധികൃതർ പറഞ്ഞു. 170ൽപരം ത്രിവേണി സ്റ്റോറുകളിലും എഴുപതോളം താലൂക്കുകളിലുമായി ഏതാണ്ട് 250 കേന്ദ്രങ്ങളിലാണു ചന്തകൾ പ്രവർത്തിക്കുന്നത്.

13 ഇന ഭക്ഷ്യസാധനങ്ങൾ സബ്സിഡി വിലയ്ക്കു ലഭിക്കുന്നുണ്ട്. ഇതേ സാധനങ്ങളിൽ പലതും സിവിൽ സപ്ലൈസ് കോർപറേഷന്റെ (സപ്ലൈകോ) ചന്തകളിൽ ലഭിക്കാത്തതും കൺസ്യൂമർഫെഡ് ചന്തകളിലേക്കു കൂടുതൽ ആളുകളെത്താൻ കാരണമായി. സപ്ലൈകോ ഈസ്റ്റർ – റമസാൻ– വിഷു ചന്തകൾ ഇന്നു സമാപിക്കും. കൺസ്യൂമർഫെഡ് ചന്തകൾ 18 വരെ പ്രവർത്തിക്കും.

7 ദിവസം പ്രവർത്തിക്കാൻ ലക്ഷ്യമിട്ട് 8ന് ചന്തകൾ ആരംഭിക്കാനിരിക്കെയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രവർത്തനം തടഞ്ഞത്. തുടർന്ന് ഹൈക്കോടതി അനുമതിയോടെ ചന്തകൾ പ്രവർത്തിച്ചുതുടങ്ങിയത് 11നാണ്. ഈ സാഹചര്യത്തിലാണ് 18 വരെ നീ‌ട്ടിയത്.

English Summary:

Best selling at Consumerfed Vishu and Ramadan Markets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com