ADVERTISEMENT

റാന്നി ∙ കാണാതായ കാഞ്ഞിരപ്പള്ളിയിലെ കോളജ് വിദ്യാർഥിനി ജെസ്ന മരിയ ജയിംസിനെ അപായപ്പെടുത്തിയതാകാമെന്നും മുണ്ടക്കയം വിട്ടുപോയതായി കരുതുന്നില്ലെന്നും പിതാവ് ജയിംസ് ജോസഫ്. സിബിഐ ഉദ്യോഗസ്ഥർ നേരിട്ടു ഹാജരാകണമെന്ന തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി നിർ‌ദേശത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

ജസ്ന മുണ്ടക്കയം വിട്ടിട്ടില്ലെന്നതു ബലമായ സംശയമാണ്. കോടതിയിൽ നൽ‌കിയ ഹർ‌ജിയിൽ ഇതു ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സിബിഐ അന്വേഷണത്തിൽ വിട്ടുപോയ വിവരങ്ങളാണു ഹർജിയിൽ ഉൾപ്പെടുത്തിയത്. എല്ലാ അന്വേഷണ റിപ്പോർട്ടുകളും പരിശോധിച്ചാണു ഹർജി നൽ‌കിയത്.

തുടക്കത്തിൽ ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ വീഴ്ചയുണ്ടായി. ആ ഘട്ടത്തിലാകാം ജെസ്നയെ അപായപ്പെടുത്തിയത്. ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഒരിക്കലെങ്കിലും തന്നെ ബന്ധപ്പെട്ടേനേയെന്നും പിതാവ് പറഞ്ഞു. കണ്ടെത്തിയ കൂടുതൽ വിശദാംശങ്ങൾ 19നു കോടതിയിൽ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

English Summary:

Jesna Case: Father James Joseph says Jesna Mariya James might have been killed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com