ADVERTISEMENT

തിരുവനന്തപുരം∙ മുൻ ഫുട്ബോൾ താരം മുഹമ്മദ് സവാദ് (47) ദുബായിൽ ബസ് ഇടിച്ച് മരിച്ചു. കഴിഞ്ഞ തിങ്കളാഴ്ച ബാങ്കിൽ പോയശേഷം റോഡ് കുറുകെ കടക്കുന്നതിനിടെയായിരുന്നു അപകടം. മോർച്ചറിയിലേക്കു മാറ്റിയ മൃതദേഹം അടുത്ത ദിവസമാണ് ദുബായിലുള്ള സഹോദരൻ മുഹമ്മദ് സിയാദ്  തിരിച്ചറിഞ്ഞത്.

ഇന്ന് രാവിലെ 11ന് വിമാനമാർഗം തിരുവനന്തപുരത്ത് എത്തിക്കുന്ന മൃതദേഹം കുമാരപുരം സെന്റ് ജോർജ് ലെയ്നിലെ വസതിയായ മൈമൂണിൽ പൊതുദർശനത്തിനു വയ്ക്കും. കബറടക്കം ഉച്ചയ്ക്ക് രണ്ടിന് കുമാരപുരം ജമാഅത്ത് പള്ളിയിൽ. 

എംജി യൂണിവേഴ്സിറ്റി ഫുട്ബോൾ ടീം ക്യാപ്റ്റനായിരുന്ന അദ്ദേഹം എസ്ബിടി, ടൈറ്റാനിയം ടീമുകളിലും അതിഥി താരമായി കളിച്ചിട്ടുണ്ട്. പ്രതിരോധനിരക്കാരനായിരുന്നു. കേരള സന്തോഷ് ട്രോഫി ഫുട്ബോൾ ടീം താരമായിരുന്ന അന്തരിച്ച പി.എ.കമറുദീന്റെയും ഷെരീഫയുടെയും മകനാണ്.

മുൻ രാജ്യാന്തര ഫുട്ബോൾ താരവും കേരള സന്തോഷ് ട്രോഫി ടീം ക്യാപ്റ്റനും റിസർവ് ബാങ്ക് ഡിജിഎമ്മുമായ മുഹമ്മദ് സാജിദ് ജ്യേഷ്ഠ സഹോദരനാണ്. ദുബായിലെ സ്വകാര്യ കമ്പനിയിൽ ലോജിസ്റ്റിക് ഓപ്പറേഷൻ മാനേജരായ മുഹമ്മദ് സവാദ് രണ്ട് പതിറ്റാണ്ടിലേറെയായി കുടുംബ സമേതം അവിടെയാണ്. ഖാലീദയാണ് ഭാര്യ. മക്കൾ: അയാൻ, അമാൻ.

English Summary:

Ex-footballer Mohammad Sawad dies after being hit by bus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com