സമരം ചെയ്ത കന്യാസ്ത്രീകളുടെ സ്ഥലംമാറ്റം റദ്ദാക്കിയിട്ടില്ല: ജലന്ധര്‍ രൂപത
Mail This Article
കൊച്ചി∙ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളുടെ സ്ഥലംമാറ്റം റദ്ദാക്കിയിട്ടില്ലെന്ന് ജലന്ധര്‍ രൂപത പിആര്‍ഒ പീറ്റര്‍ കാവുംപുറം. കന്യാസ്ത്രീകളുടെ ആഭ്യന്തര വിഷയങ്ങളില്‍ അഡ്മിനിസ്ട്രേറ്റര്‍ ഇടപെടാറില്ല. ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് മദര്‍ ജനറാള്‍ ആണെന്നു പീറ്റര്‍ കാവുംപുറം പറഞ്ഞു. സ്ഥലംമാറ്റിയതല്ല, ഇവരെ മഠങ്ങളിലേക്ക് തിരികെ ക്ഷണിക്കുകയായിരുന്നു.
സ്ഥലംമാറ്റം റദ്ദാക്കിയെന്ന് അഡ്മിനിസ്ട്രേറ്റര്‍ അറിയിച്ചതായി സേവ് അവർ സിസ്റ്റേഴ്‍സ് (എസ്ഒഎസ്) കോട്ടയം കൂട്ടായ്മ സംഘടിപ്പിച്ച സമ്മേളനത്തിൽ സിസ്റ്റര്‍ അനുപമ പറഞ്ഞിരുന്നു. സിസ്റ്റർ അനുപമ അടക്കം സമര രംഗത്തുണ്ടായിരുന്ന നാല് കന്യാസ്ത്രീകൾ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.
സമ്മേളനത്തിനിടെ ഗ്ലോബൽ ക്രിസ്ത്യൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഒരു സംഘം ആളുകൾ ബാനറുകളുമായി കന്യാസ്ത്രീകൾക്കെതിരെ പ്രതിഷേധവുമായി എത്തിയിരുന്നു. ഇതേ തുടർന്നു ഇരു വിഭാഗങ്ങളും തമ്മിൽ രൂക്ഷമായ വാക്കേറ്റവും പരസ്പരം മുദ്രാവാക്യം വിളികളും നടന്നു. പൊലീസ് ഇടപെട്ട് സ്ഥിതി ശാന്തമാക്കി. പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കി.