കൃപേഷിനെ 15 വെട്ട് വെട്ടിയപ്പോൾ പൊലിഞ്ഞത് ഈ ഓലക്കുടിലിന്റെ സ്വപ്നങ്ങൾ
Mail This Article
×
പെരിയ ∙ ആ 15 വെട്ടിൽ പൊലിഞ്ഞത് ഈ ചെറുകുടിലിന്റെ പ്രതീക്ഷയാണ്. ഉണങ്ങിപ്പൊടിഞ്ഞ ഓലമേഞ്ഞ ഈ മേൽക്കൂരയ്ക്കു കീഴെയാണു കൃപേഷും കുടുംബവും താമസിച്ചിരുന്നത്.
മാതാപിതാക്കളും സഹോദരിമാരും ഉൾപ്പെടുന്ന കുടുംബം ഈ ഒറ്റമുറി ഓലപ്പുരയിലാണു കഴിഞ്ഞിരുന്നതെന്ന് അറിയുമ്പോൾ, കൃപേഷിനെ ഓർത്ത് വീണ്ടും കണ്ണീർ വരും.
പെയിന്റിങ് തൊഴിലാളിയാണു പിതാവ് കൃഷ്ണൻ. അമ്മ ബാലാമണി വീട്ടമ്മ. പ്രദേശത്തു കോൺഗ്രസ്– സിപിഎം സംഘർഷത്തെ തുടർന്നു ഭീഷണിയുള്ളതിനാൽ കുറച്ചു നാൾ കൃപേഷ് മാറിത്താമസിച്ചിരുന്നു.കൃപേഷിന്‍റെ കൊലപാതകത്തിനു
പിന്നില്‍ സിപിഎം ആണെന്നു പിതാവ് കൃഷ്ണന്‍ ആരോപിച്ചു. കൃപേഷിനു നിരന്തരം ഭീഷണിയുണ്ടായിരുന്നു. പ്രാദേശിക സിപിഎം നേതാക്കളായ പീതാംബരനും വത്സനും കൊലപാതകത്തില്‍ പങ്കുള്ളതായി സംശയിക്കുന്നുവെന്നും കൃഷ്ണൻ ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.