ഇപിഎഫ് പലിശനിരക്ക് ഉയർത്തി; 2018–19 സാമ്പത്തിക വർഷത്തിൽ 8.65%
Mail This Article
×
ന്യൂഡൽഹി∙ ഈ സാമ്പത്തിക വർഷത്തെ (2018–2019) എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) പലിശനിരക്ക് 8.65 ശതമാനമായി ഉയർത്താൻ ഇപിഎഫ് ഓർഗനൈസേഷൻ തീരുമാനിച്ചു. 8.55 ശതമാനമായിരുന്നു 2017–18 വർഷത്തെ പലിശനിരക്ക്. കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ് ഗാംഗ്‌വാറിനെ ഉദ്ധരിച്ച് പിടിഐയാണ് ഈ കാര്യം റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ ആറു കോടി തൊഴിലാളികൾക്ക് ഇതു പ്രയോജനം ചെയ്യും.
തീരുമാനം ധനമന്ത്രാലയത്തിന്റെ അനുമതിക്കായി ഉടൻ അയയ്ക്കും. കഴിഞ്ഞ അഞ്ച് വർഷത്തെ ഏറ്റവും കുറഞ്ഞ പലിശനിരക്കായിരുന്നു 2017–2018 സാമ്പത്തിക വർഷം നൽകിയ 8.55%. 2015–16ൽ 8.8%, 2013-14ലും 2014–15ലും 8.75%, 2012–13ൽ 8.5% എന്നിങ്ങനെയായിരുന്നു പലിശനിരക്ക്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.