ADVERTISEMENT

തിരുവനന്തപുരം∙ ഭരണകർത്താവും എഴുത്തുകാരനും പ്രഭാഷകനുമെന്ന നിലയിൽ മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഡോ.ഡി.ബാബു പോള്‍(78) ഇനി ഓർമ. ഭൗതികശരീരം  പെരുമ്പാവൂർ കുറുപ്പംപടി സെന്റ് മേരീസ് യാക്കോബായ കത്തീഡ്രൽ സെമിത്തേരിയിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ സംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. 

ശനിയാഴ്ച പുലർച്ചെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ച ബാബു പോളിന്റെ മൃതദേഹം രാവിലെ പുന്നൻറോഡ് സെന്റ് പീറ്റേഴ്സ് യാക്കോബായ കത്തീഡ്രലിൽ എത്തിച്ചു. കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായുടെ നേതൃത്വത്തിൽ ശുശ്രൂഷ നടത്തി. തുടർന്നു കവടിയാർ മമ്മീസ് കോളനിയിലെ ചീരോത്തോട്ടം വീട്ടിലേക്കു കൊണ്ടുപോയി.

ഞായറാഴ്ച രാവിലെ 5നു മൃതദേഹം പെരുമ്പാവൂരിലേക്കു കൊണ്ടുപോയി. 12 മണിയോടെ കുറുപ്പംപടിയിൽ ബാബു പോളിന്റെ പിതാവ് പി.എ.പൗലോസ് കോർ എപ്പിസ്കോപ്പയുടെ മാതൃഭവനത്തിൽ പൊതുദർശനത്തിനു വച്ചു. 

മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ  തോമസ് ഐസക്, കെ.രാജു, ബിജെപി സംസ്ഥാന പ്രസി‍ഡന്റ് പി.എസ്.ശ്രീധരൻ പിള്ള തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com