കെവിന് കൊല്ലപ്പെട്ടെന്ന് ഷാനു പറഞ്ഞെന്ന് സുഹൃത്ത്; കോടതിമുറിയില്‍ വധഭീഷണി
Mail This Article
കോട്ടയം∙ കെവിൻ വധക്കേസിൽ ഒന്നാം പ്രതി ഷാനു ചാക്കോയ്ക്കെതിരെ സുഹൃത്തിന്റെ നിർണായക മൊഴി. കെവിൻ കൊല്ലപ്പെട്ടെന്നു മുഖ്യ പ്രതി ഷാനു പറഞ്ഞതായി ഷാനുവിന്റെ അയൽക്കാരൻ കൂടിയായ ലിജോയാണു മൊഴി നൽകിയത്. അതിനിടെ കേസിന്റെ വിചാരണ വേളയിൽ 26 –ാം സാക്ഷിയായ ലിജോയെ കോടതിയിൽ വച്ചു പ്രതി ഭീഷണിപ്പെടുത്തി. പ്രതിക്കൂട്ടിൽ നിൽക്കുമ്പോൾ സാക്ഷിക്കൂട്ടിൽ നിന്ന ലിജോയെ കഴുത്തറക്കുമെന്നു കൈ കൊണ്ടു കാണിച്ചു. ലിജോയുടെ പരാതിയിൽ കേസെടുക്കാൻ കോടതി നിർദേശം നൽകി.
കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണ തുടരുന്നതിനിടെയാണു ലിജോ മൊഴി നൽകിയത്. കെവിൻ കൊല്ലപ്പെട്ടശേഷം ഷാനു ഫോണിൽ വിളിച്ചാണു ലിജോയെ വിവരം അറിയിച്ചത്. ഷാനുവിനോട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങാൻ നിർദേശിച്ചതായും ലിജോ കോടതിയിൽ പറഞ്ഞു.
കെവിൻ കൊല്ലപ്പെടുന്നതിന് രണ്ടു ദിവസം മുമ്പ് നീനുവിന്റെ പിതാവ് ചാക്കോ കോട്ടയത്തെത്തിയതു ലിജോയോടൊപ്പമാണ്. കേസിലെ മുഖ്യപ്രതി ഷാനു, രണ്ടാം പ്രതി നിയാസ്, നാലാം പ്രതി റിയാസ് എന്നിവരെ ലിജോ തിരിച്ചറിഞ്ഞു. അതേസമയം, കേസിലെ മുഖ്യസാക്ഷി അനീഷിന്റെ വിസ്താരം പൂർത്തിയായി. പ്രതികൾ കെവിനെ തട്ടിക്കൊണ്ടു പോകാനുപയോഗിച്ച മൂന്ന് വാഹനങ്ങളും അനീഷ് തിരിച്ചറിഞ്ഞു.