ബിജെപി പ്രവർത്തകൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ ഒരാൾക്കൂടി അറസ്റ്റിൽ
Mail This Article
×
കൊല്ലം ∙ കടയ്ക്കലിൽ മദ്യപസംഘത്തിന്റെ കുത്തേറ്റ് ബിജെപി പ്രവർത്തകൻ മരിച്ച സംഭവത്തിൽ ഒരാൾക്കൂടി അറസ്റ്റിൽ. തുടയന്നൂർ കുതിരപ്പാലം, കെകെ ഹൗസിൽ രാധാകൃഷ്ണപിള്ള കുത്തേറ്റു മരിച്ച സംഭവത്തിൽ നേരത്തെ അറസ്റ്റിലായ ഒന്നാം പ്രതി ശശിധരന്‍ പിള്ളയുടെ മകനും രണ്ടാം പ്രതിയുമായ ഉണ്ണികൃഷ്ണനാണു (32) പിടിയിലായത്. കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്നു ഉണ്ണികൃഷ്ണന്‍.
ഗതാഗതം തടസപ്പെടുത്തി വാഹനം പാർക്കു ചെയ്തതു ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിനിടെയാണു ഞായറാഴ്ച രാത്രി ഏഴു മണിയോടെ രാധാകൃഷ്ണപിള്ളയ്ക്കു കുത്തേറ്റത്. സംഭവം നടക്കുമ്പോൾ പ്രതികൾ മദ്യലഹരിയിലായിരുനെന്നു പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട രാധാകൃഷ്ണ പിള്ളയുടെയും പിടിയിലായ ശശിധരപിള്ളയുടെയും ഭാര്യമാർക്കും സംഘർഷത്തിനിടെ പരുക്കേറ്റിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.