ADVERTISEMENT

കോഴിക്കോട്∙ തന്നെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത് സിപിഎം പ്രാദേശിക നേതാക്കളാണെന്ന് വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി.ഒ.ടി. നസീര്‍. പാര്‍ട്ടിക്കു പങ്കില്ലെന്ന എം.വി. ജയരാജന്‍റെ അവകാശവാദം തള്ളിയാണു നസീറിന്‍റെ മൊഴി. പാര്‍ട്ടി അന്വേഷിക്കുമെന്നു തന്നെ സന്ദര്‍ശിച്ച ജയരാജന്‍ ഉറപ്പു നല്‍കിയെന്നും നസീര്‍ പറഞ്ഞു. മൂന്നുപേരെ അറസ്റ്റ് ചെയ്തു കേസൊതുക്കാനാണ് പൊലീസ് നീക്കമെന്നും നസീര്‍ ആരോപിച്ചു.

ആക്രമിച്ചത് സിപിഎമ്മുകാരാണന്ന മൊഴി നൽകിയിട്ടില്ലെന്ന് സി.ഒ.ടി. നസീർ പറഞ്ഞുവെന്ന അവകാശവാദവുമായി പി. ജയരാജൻ രംഗത്തു വന്നിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന നസീറിനെ സന്ദർശിച്ചതിനുശേഷമായിരുന്നു പി.ജയരാജൻ ആരോപണങ്ങൾ തള്ളി രംഗത്ത് എത്തിയത്. സിപിഎം പ്രവര്‍ത്തകനായ നസീര്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ പ്രതിയായിരുന്നു.

അതേസമയം, നസീറിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ പിടിയിൽ. കൊളശ്ശേരി സ്വദേശി സോജിത്തിനെയാണു തലശ്ശേരി എഎസ്പി അരവിന്ദ് സുകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. തിരുവില്വാമലയിൽനിന്നാണു പിടികൂടിയത്.

English Summary: COT Naseer Attack, Vadakara Election News, Election 2019

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com