ADVERTISEMENT

തിരുവനന്തപുരം∙ യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തിയ കേസിലെ പ്രതികള്‍  പൊലീസ് നിയമനത്തിനുളള പിഎസ്‌സി പരീക്ഷ  എഴുതിയത് തിരുവനന്തപുരത്തെ  കേന്ദ്രങ്ങളില്‍ തന്നെ. കാസര്‍കോട് ജില്ലയിലേക്കുളള നിയമനത്തിന് തിരുവനന്തപുരത്ത് പരീക്ഷാകേന്ദ്രം അനുവദിച്ചത് അനധികൃതമായാണോ എന്ന് പിഎസ്‌‌സി  പരിശോധിക്കും.   

രണ്ടാം പ്രതി എ.എന്‍. നസീം പരീക്ഷ എഴുതിയത് തൈക്കാട് വച്ചാണ്. യൂണിറ്റ് കമ്മിറ്റിയംഗം പ്രണവ്  ആറ്റിങ്ങലിലും പരീക്ഷ എഴുതി. തിരുവനന്തപുരത്ത് പരീക്ഷാകേന്ദ്രം അനുവദിച്ചതിനെക്കുറിച്ച്  പിഎസ്‌‌സി  പരിശോധിക്കും. ഇതിനിടെ, യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തിയ കേസില്‍ എസ്.എഫ്.ഐ നേതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി.  യൂണിറ്റ് കമ്മിറ്റിയംഗം ഇജാബാണ് അറസ്റ്റിലായത്. മുഖ്യപ്രതികളായ എട്ടുപേര്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com