ADVERTISEMENT

തിരുവനന്തപുരം ∙ ബാലരാമപുരത്തു കല്ലേറില്‍ പരുക്കേറ്റ ചായ്ക്കോട്ടുകോണം സ്വദേശി കരുണാകരന്‍ (65) മരിച്ചു. അയല്‍വാസികളായ യുവാക്കൾ തമ്മിലുണ്ടായ തര്‍ക്കമാണു കൊലപാതകത്തിനു കാരണമെന്നാണു റിപ്പോര്‍ട്ട്. ഗുരുതരമായി പരുക്കേറ്റ കരുണാകരന്‍ ചികില്‍സയിലായിരുന്നു. സംഭവത്തില്‍ മൂന്നു പേരെ ബാലരാമപുരം പൊലീസ് കസ്റ്റഡിയിലെടുത്തു.

കരുണാകരന്റെ വീടിനു സമീപത്തെ വഴിയരികില്‍ ഫ്ലക്സ് സ്ഥാപിച്ചെന്നു പറഞ്ഞു തുടങ്ങിയ തര്‍ക്കമാണു കൊലപാതകത്തിൽ കലാശിച്ചത്. കരുണാകരനെ മര്‍ദിച്ചശേഷം അയല്‍വാസികളായ യുവാക്കള്‍ കല്ലെടുത്ത് എറിയുകയായിരുന്നു. അയാല്‍വാസികള്‍ തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com