ADVERTISEMENT

കൊച്ചി ∙ അര്‍ഹരായവര്‍ക്കു രണ്ടാഴ്ചയ്ക്കകം പ്രളയ ദുരിതാശ്വാസം നല്‍കാന്‍ കേരള ഹൈക്കോടതിയുടെ അന്ത്യശാസനം. ഇതിനായി നിയമസഹായ അതോറിറ്റിയുടെ സഹായം തേടാം. പ്രളയ ദുരിതാശ്വാസത്തിനായി വില്ലേജ് ഒാഫിസുകളില്‍ നല്‍കുന്ന അപേക്ഷ തള്ളിയാല്‍ കലക്ടര്‍ക്ക് അപ്പീല്‍ നല്‍കാമെന്നായിരുന്നു വ്യവസ്ഥ. കലക്ടര്‍ അപ്പീല്‍ നിരസിച്ചാല്‍ പെര്‍മനന്റ് ലോക് അദാലത്തിനെ രണ്ടാം അപ്പീല്‍ അതോറിറ്റിയായും നിശ്ചയിച്ചിരുന്നു.

എന്നാല്‍ അപേക്ഷകളില്‍ വില്ലേജ് ഒാഫിസര്‍മാരും തുടര്‍ന്ന് അപ്പീലില്‍ കലക്ടറും തീരുമാനം എടുക്കുന്നില്ലെന്നായിരുന്നു ആക്ഷേപം. ഇക്കാര്യം പ്രളയത്തെ കുറിച്ചു പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച അമിക്കസ് ക്യൂറി ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണു തീരുമാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com