ADVERTISEMENT

അരൂർ∙ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ക്ലീന്‍ചീറ്റ് നല്‍കിയിട്ടും മന്ത്രി ജി.സുധാകരന്‍റെ പൂതന പരാമര്‍ശം പ്രചരണ രംഗത്ത് മുഖ്യ ആയുധമാക്കുകയാണ് അരൂരില്‍ യുഡിഎഫ്. സുധാകരന്‍ കടുത്ത സ്ത്രീ വിരുദ്ധനും ക്രൂരനുമായ കംസനാണെന്ന് കെപിസിസി മുന്‍ പ്രസിഡന്‍റ് എം.എം ഹസന്‍ പറഞ്ഞു. പാലായില്‍ ഒരു കൈതച്ചക്ക വീണ് മുയല്‍ ചത്തത് ഈ ഉപതിരഞ്ഞെടുപ്പുകളില്‍ ആവര്‍ത്തിക്കില്ലെന്നും ഹസന്‍ അവകാശപ്പെട്ടു.

ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന അരൂര്‍ മണ്ഡലത്തില്‍ പ്രചാരണത്തുടക്കത്തിലേ വിവാദവും വാക്പോരും സജീവം. അതിലേറ്റവും വലുതായിരുന്നു പൊതുമരാമത്ത്മന്ത്രി ജി.സുധാകരന്‍റെ പൂതന പരാമർശം. എന്നാലിത്  യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോൾ ഉസ്മാനെതിരെ ജി.സുധാകരന്‍ ദുരുദ്ദേശപരമായി നടത്തിയ പരാമര്‍ശമല്ലന്നാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറുടെ കണ്ടെത്തല്‍. 

നട തുറക്കാനിരിക്കെ ശബരിമലയും വീണ്ടും പ്രചരണ രംഗത്ത് സജീവമാക്കി നിര്‍ത്തുകയാണ് യു.ഡി.എഫ് . ഇത്തവണ സര്‍ക്കാര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമാക്കണം എന്ന് എംഎം ഹസ്സന്‍ ആവശ്യപ്പെട്ടു. പാലായിലെ തോല്‍വി ആവര്‍ത്തിക്കില്ലെന്നും ഹസ്സന്‍ പറഞ്ഞു. 

English Summary: Aroor byelection, MM Hassan speaks against Minister G. Sudhakaran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com