ചുരുളഴിക്കാൻ കൂടത്തായിയിൽ നിന്നും കട്ടപ്പനയിലേക്ക്; ഫോൺ മകന്റെ കയ്യിൽ
Mail This Article
കോഴിക്കോട്∙ കൂടത്തായി കൊലപാതക പരമ്പര ആറുകേസുകളായി അന്വേഷിക്കും. നാലുകേസുകൾ രജിസ്റ്റര്‍ ചെയ്തു. ജോളിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാനായി അന്വേഷണ സംഘം കട്ടപ്പനയിലെത്തി. കുട്ടിക്കാലത്തെ വിവരങ്ങൾ ശേഖരിക്കും. കട്ടപ്പനയിലുള്ള മകന്റെ കയ്യിലാണ് ജോളിയുടെ ഫോൺ ഉള്ളത്
ജോളിയെ വിവിധയിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും. പൊന്നാമറ്റം വീട്, ഷാജുവിന്റെ വീട്, മാത്യു മഞ്ചാടിയേലിന്റെ വീട് എന്നിവിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും. റോയിയുടേത് ഒഴികെയുള്ള അഞ്ച് കേസുകൾ അഞ്ച് സിഐമാരുടെ നേതൃത്വത്തിൽ അന്വേഷിക്കാന്‍ തീരുമാനമായി.
പ്രതികളെല്ലാം തന്നെ ചോദ്യം ചെയ്യലിനോട് സഹകരിച്ചതായി വടകര റൂറൽ എസ്പി കെ.ജി. സൈമൺ പറഞ്ഞു. അന്വേഷണ സംഘം ആറായി തിരിഞ്ഞ് ആറു കൊലപാതകങ്ങളും അന്വേഷിക്കും. കേസുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികൾ അതത് സ്റ്റേഷൻ പരിധിയിൽ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.