യുപിയില്‍ വീണ്ടും കൂട്ടബലാത്സംഗം; ബിഹാറില്‍ ബാലപീഡനം: മരവിച്ച് രാജ്യം
Mail This Article
ലക്നൗ∙ ഉത്തർപ്രദേശിലെ ഉന്നാവിൽ ബലാത്സംഗത്തിനിരയായ ശേഷം വിചാരണവേളയിൽ പ്രതികൾ തീകൊളുത്തിയ പെൺകുട്ടി ആശുപത്രിയിൽ മരിച്ച് മണിക്കൂറുകൾക്കുളളിൽ യുപിയിൽ നിന്ന് വീണ്ടുമൊരു കൂട്ടബലാല്‍സംഗ വാർത്ത. ബുലന്ദ്ഷഹറില്‍ പതിനാലുകാരിയാണ് കൂട്ടബലാല്‍സംഗത്തിനിരയായത്. പ്രതികള്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. പൊലീസ് അറസ്റ്റ് ചെയ്ത നാലു പേരിൽ മൂന്നു പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.
ഉന്നാവിലും ഒരു മൂന്നുവയസ്സുകാരി പീഡിപ്പിക്കപ്പെട്ടു. ഉന്നാവിലെ മാഖി ഗ്രാമത്തിലാണ് മൂന്നു വയസ്സുകാരി പീഡനത്തിന് ഇരയായത്. സംഭവസ്ഥലത്തു നിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ബിഹാറില്‍ അഞ്ചുവയസുകാരി പീഡനത്തിനിരയായ വാർത്തയും ശനിയാഴ്ച പുറത്തുവന്നു. ബിഹാറിലെ ദർബാംഗയിലാണ് സംഭവം. സംഭവുമായി ബന്ധപ്പെട്ട് ടെംമ്പോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിന് ഇരയായ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.
English Summary : Brutal rape series continues in UP, minor raped in Bihar