ഉന്നാവ് കേസ്: ജീവപര്യന്തം തടവിനെതിരെ കുൽദീപ് സിങ് ഹൈക്കോടതിയിൽ
Mail This Article
അലഹബാദ് ∙ ഉന്നാവ് പീഡന കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട കുൽദീപ് സിങ് സെൻഗർ എംഎൽഎ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. തീസ് ഹസാരി കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അപ്പീൽ ഹർജി.
2017 ലാണ് കേസിനാസ്പദമായ സംഭവം. ഉത്തർ പ്രദേശിൽ നാലുവട്ടം ബിജെപി എംഎൽഎ ആയിരുന്ന സെൻഗർ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണു കേസ്. 2018 ഏപ്രിൽ 9ന് പെൺകുട്ടിയുടെ പിതാവിനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തു. അദ്ദേഹം പിന്നീട് ജുഡീഷ്യൽ കസ്റ്റഡിയിൽ കൊല്ലപ്പെട്ടു. 2019 ജൂലൈ 28ന് പെൺകുട്ടിയ സഞ്ചരിച്ച കാറിൽ ട്രക്കിടിച്ച് 2 ബന്ധുക്കൾ കൊല്ലപ്പെടുകയും പെൺകുട്ടിക്കു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു.
കുൽദീപിന് കോടതി ജീവപര്യന്തം തടവും 25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു.
English Summary: Kuldeep Singh Sengar approach Allahabad High Court against Life Imprisonment