നിര്‍ഭയകേസിൽ വധശിക്ഷ 22ന് നടപ്പാക്കാൻ സാധിക്കില്ല; തടസമറിയിച്ച് ഡൽഹി സര്‍ക്കാർ
Mail This Article
×
ന്യൂഡൽഹി∙ നിർഭയ േകസ് പ്രതികൾക്ക് 22ന് വധശിക്ഷ നടപ്പാക്കാൻ കഴിയില്ലെന്ന് ഡൽഹി സർക്കാർ. അഭിഭാഷകൻ രാഹുൽ മെഹ്റയാണ് ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. രാഷ്ട്രപതിക്കു നൽകിയിരിക്കുന്ന ദയാഹർജി അദ്ദേഹം റദ്ദാക്കിയാലും അതിനുശേഷം 14 ദിവസം കൂടി കഴിഞ്ഞേ ശിക്ഷ നടപ്പാക്കാൻ പാടുള്ളൂവെന്ന് രാഹുൽ മെഹ്റ കോടതിയെ അറിയിച്ചു.
പ്രതികളിൽ മുകേഷ് കുമാർ നൽകിയ ഹർജിയിന്മേലാണ് വാദം നടന്നത്. പ്രതികളുടെ ദയാഹര്‍ജി തള്ളണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ ലഫ്റ്റ്നന്റ് ഗവര്‍ണര്‍ക്കു ശുപാര്‍ശ നല്‍കി. വധശിക്ഷ റദ്ദാക്കണമെന്ന പ്രതിയുടെ ആവശ്യം ഡൽഹി ഹൈക്കോടതി തള്ളി. ഇതിനായി വിചാരണ കോടതിയെ തന്നെ സമീപിക്കാനും പ്രതിഭാഗത്തോട് ഡൽഹി ഹൈക്കോടതി നിർദേശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.