2018ലെ ജി.വി. രാജാ അവാർഡ് മുഹമ്മദ് അനസിനും പി.സി. തുളസിക്കും
Mail This Article
×
തിരുവനന്തപുരം ∙ 2018ലെ ജി.വി. രാജാ അവാർഡിന് (3 ലക്ഷം രൂപ) പുരുഷ വിഭാഗത്തിൽ അത്‌ലറ്റിക്‌സ് താരം മുഹമ്മദ് അനസും വനിതാ വിഭാഗത്തിൽ ബാഡ്മിന്റൻ താരം പി.സി. തുളസിയും അർഹരായി. ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 400 മീറ്ററിലെ വെള്ളിമെഡൽ നേട്ടമാണ് മുഹമ്മദ് അനസിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. ഏഷ്യൻ ഗെയിംസിലെ വെങ്കല മെഡൽ നേട്ടവും യൂബർ കപ്പിലെ നേട്ടവുമാണു പി.സി. തുളസിയെ പുരസ്‌കാരത്തിന് ഉടമയാക്കിയതെന്നു മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു.
ഒളിംപ്യൻ സുരേഷ് ബാബു ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് (2 ലക്ഷം രൂപ) ലോങ്ജംപ് പരിശീലകൻ ടി.പി.ഔസേപ്പിനാണ്. മികച്ച കായിക പരിശീലകനുള്ള അവാർഡ് ( 1 ലക്ഷം രൂപ) ഫുട്‌ബോൾ പരിശീലകൻ സതീവൻ ബാലനും.
English Summary: G V Raja Award 2018 announced
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.