യുപിയിൽ ജംഗിൾ രാജ്; സ്ത്രീകൾക്കെതിരായ പീഡനവും കൂടുന്നു: രാഹുൽ ഗാന്ധി
Mail This Article
ന്യൂഡൽഹി∙ ജാതി അടിസ്ഥാനത്തിലുള്ള സംഘർഷവും പീഡനവും ഉത്തർപ്രദേശിൽ വളരെ ഉയർന്നിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇപ്പോൾ മറ്റൊരു ഭീകര സംഭവമാണ് ഉണ്ടായിരിക്കുന്നത്. ദലിതനായ സർപഞ്ച് സത്യമേവ് കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ കുടുംബത്തിന് എല്ലാവിധ ആദരാഞ്ജലികളും നേരുന്നു – രാഹുൽ ട്വീറ്റ് ചെയ്യുന്നു. സത്യമേവിന്റെ മരണം സംബന്ധിച്ച വാർത്താക്കുറിപ്പും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഉത്തർപ്രദേശിലെ അസംഘഡ് ജില്ലാ തലവനായ സത്യമേവ് ജയതേ എന്ന പാപ്പു റാം വെള്ളിയാഴ്ചയാണ് മോട്ടോർ സൈക്കിളിലെത്തിയ മൂന്നുപേരുടെ വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്. സ്ത്രീസുരക്ഷ ചൂണ്ടിക്കാട്ടി സർക്കാരിനെതിരെ പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി. ബുലന്ദ്ഷർ, ഹാപുർ, ലാഖിപുർ ഖേരി, ഇപ്പോൾ ഖോരഖ്പുർ. ഇവിങ്ങളിലെ തുടർച്ചയായ സംഭവങ്ങൾ സ്ത്രീകൾക്ക് സുരക്ഷയൊരുക്കുന്നതിൽ യുപി സർക്കാർ പരാജയപ്പെടുന്നുവെന്നത് തെളിയിക്കുന്നതാണെന്ന് പ്രിയങ്ക ഫെയ്സ്ബുക്കിൽ കുറിച്ചു.
ഉത്തർപ്രദേശിലെ ക്രിമിനലുകളുടെ മനസിൽ നിയമത്തെക്കുറിച്ചുള്ള യാതൊരു ഭയവുമില്ല. അതിനാലാണ് സ്ത്രീകള്‍ക്കെതിരെ ഇത്തരം പ്രശ്നങ്ങളുണ്ടാകുന്നത്. പൊലീസിനോ ഭരണകൂടത്തിനോ ഇവർക്ക് സുരക്ഷയൊരുക്കാനോ നടപടിയെടുക്കാനോ സാധിക്കുന്നില്ലെന്നും അവർ പറയുന്നു. യുപി സർക്കാർ ക്രമസമാധന നിലപരിശിധിക്കണമെന്നും സ്ത്രീകളുടെ സുരക്ഷയ്ക്കായി നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെടുന്നു.
English Summary: Jungle raj of caste-based violence, rape at peak in UP: Rahul Gandhi