ADVERTISEMENT

തിരുവനന്തപുരം∙ സമൂഹ മാധ്യമങ്ങളിൽ പിഎസ്‌സിയെ വിമർശിച്ച ഉദ്യോഗാർഥികൾക്കെതിരെയുള്ള നടപടിയിൽ വിശദീകരണവുമായി പിഎസ്‌സി ചെയർമാൻ എം.കെ.സക്കീർ. നടപടി പിഎസ്‌സി ചട്ടപ്രകാരമാണെന്നു അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു. ഉദ്യോഗാർഥികൾക്കെതിരെയുള്ള നടപടിയിൽ സമൂഹ മാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ചെയർമാന്റെ വിശദീകരണം.

സമൂഹമാധ്യമങ്ങളിൽ പിഎസ്‌സിക്കെതിരെ പ്രചാരണം നടത്തിയെന്ന പേരിൽ കോഴിക്കോട് സ്വദേശി എം.ജെ.ഹാരിസ്, തിരുവനന്തപുരം സ്വദേശി ഹെവിൻ ഡി. ദാസ് എന്നിവർക്ക് മൂന്നു വർഷത്തേക്ക് പരീക്ഷ വിലക്ക് ഏർപ്പെടുത്തിയിരുന്നു. മാത്രമല്ല, കാസർകോട് സ്റ്റാഫ് നഴ്സിന്റെ ഒഴിവുകൾ വ്യാജമായി പങ്കുവെച്ചെന്നാരോപിച്ച് നടപടി പരിശോധനയ്ക്കായി ഇന്റേണൽ വിജിലൻസിനെ പിഎസ്‌സി ചുമതലപ്പെടുത്തുകയും ചെയ്തു.

ഇതോടെ ഉദ്യോഗാർഥികളുടെ വായ് മൂടിക്കെട്ടാനുള്ള ശ്രമമാണെന്ന ആരോപണവുമായി പ്രതിപക്ഷ യുവജന സംഘടനകളടക്കം രംഗത്തെത്തി. ഇതിലാണ് പിഎസ്‌സി ചെയർമാന്റെ വിശദീകരണം. എന്നാൽ പിഎസ്‌സി നടപടികൾക്കെതിരെ ഉദ്യോഗാർഥികൾക്ക് നിയമ സഹായം അടക്കമുള്ളവ നൽകുമെന്നു യുവജന സംഘടനകൾ അറിയിച്ചു.

English Summary: PSC Chairman on action against Candidates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com