പാലം പണി തീർന്നെന്ന് പ്രഖ്യാപനം; പിന്നാലെ തകർന്നു; ചെലവ് 3.7 കോടി
Mail This Article
×
ഭോപാൽ∙ നിർമാണം പൂർത്തിയായി എന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തിയതിന് പിന്നാലെ പാലം തകർന്നുവീണു. മധ്യപ്രദേശിലെ സിയോണി ജില്ലയിൽ വൈഗംഗ നദിക്ക് കുറുകെ നിർമിച്ച പാലമാണ് കനത്ത മഴയിൽ തകർന്നുവീണത്. അതിവേഗമായിരുന്നു പാലത്തിന്റെ നിർമാണം.
പറഞ്ഞിരുന്നതിലും ഒരു മാസം മുൻപ് പാലം പൂർണമായും സജ്ജമായിരുന്നു. പ്രധാനമന്ത്രിയുടെ പിഎംജിഎസ്‌വൈ പദ്ധതി പ്രകാരം 3.7 കോടി രൂപ ചെലവഴിച്ചായിരുന്നു പാലത്തിന്റെ നിർമാണം. എന്നാൽ ഉദ്ഘാടനത്തിന് മുൻപ് തന്നെ പാലത്തിന്റെ മുക്കാൽ ഭാഗവും തകർന്ന് പുഴയിൽ വീണു. മധ്യപ്രദേശിൽ കനത്ത മഴയാണ് തുടരുകയാണ്. സംസ്ഥാനത്തെ 250ല്‍ 120 റിസര്‍വോയറുകളും നിറഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ.
English summary: New bridge Madhya Pradesh collapses
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.