ഗുലാം നബി ആസാദ് ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നു പുറത്ത്; കോൺഗ്രസിൽ വൻ അഴിച്ചുപണി
Mail This Article
ന്യൂഡൽഹി∙.മുതിർന്ന നേതാവ് ഗുലാം നബി ആസാദിനെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കി. ഇതുൾപ്പെടെ കോൺഗ്രസ് സംഘടനാതലത്തിൽ വൻ അഴിച്ചു പണിയാണ് നടത്തിയിരിക്കുന്നത്. ഹരിയാനയുടെ ചുമതലയുണ്ടായിരുന്ന ഗുലാം നബി ആസാദിനു പകരം വിവേക് ബൻസാൽ തൽസ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. പാർട്ടി വക്താവ് രൺദീപ് സിങ് സുർജേവാലയെ കോൺഗ്രസ് അധ്യക്ഷയ്ക്കുള്ള ആറംഗ ഉപദേശക സമിതിയിൽ ഉൾപ്പെടുത്തി.
പ്രിയങ്ക ഗാന്ധിക്ക് ഉത്തർപ്രദേശിന്റെയും ഉമ്മൻ ചാണ്ടിക്ക് ആന്ധ്രപ്രദേശിന്റെയും ചുമതല തുടരും. താരിഖ് അൻവറിനാണ് കേരളത്തിന്റെ ചുമതല. ദിഗ്‌വിജയ് സിങ്, രാജീവ് ശുക്ല, മാണികം ടാഗോർ, പ്രമോദ് തിവാരി, ജയറാം രമേശ്, എച്ച്.കെ. പാട്ടീൽ, സൽമാൻ ഖുർഷിദ്, പവൻ ബൻസൽ, ദിനേശ് ഗുണ്ടുറാവു, മനീഷ് ചത്രത്ത്, കുൽജിത് നാഗ്ര എന്നിവരാണ് പ്രവർത്തകസമിതിയിലെ പുതിയ അംഗങ്ങൾ.
English Summary: Major reshuffle in Congress: Ghulam Nabi Azad gets the axe, Randeep Surjewala biggest gainer