ADVERTISEMENT

കൊച്ചി∙ കൊച്ചി ഏലൂരിനടുത്ത് പാതാളത്ത് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പിടികൂടിയ അൽ ഖായിദ ഭീകരൻ എന്ന് സംശയിക്കുന്ന മുർഷിദ് ഹസൻ ലാപ്ടോപ് ഉപയോഗിച്ചിരുന്നതായി കൂടെ താമസിച്ചിരുന്ന യുവാവിന്റെ വെളിപ്പെടുത്തൽ. എന്ത് കാര്യങ്ങൾക്കാണ് ഇദ്ദേഹം ലാപ്ടോപ് ഉപയോഗിച്ചിരുന്നത് എന്നതിനെക്കുറിച്ച് അറിയില്ലായിരുന്നു. സ്മാർട്ഫോണും ഇന്റർനെറ്റും ഉപയോഗിച്ചിരുന്നു. മിക്ക ദിവസവും ഇയാൾ ജോലിക്ക് പോകാറില്ലായിരുന്നു എന്നതും ശ്രദ്ധയിൽപെട്ടിരുന്നു. ഇയാൾ കെട്ടിട നിർമാണ പണിക്കാണ് പോയിരുന്നത്. ഇടയ്ക്ക് ചായക്കടയിലും പണിക്ക് പോയിരുന്നു എന്നും ഇദ്ദേഹം പറഞ്ഞു.

മുർഷിദ് ഹസൻ പാതാളത്ത് താമസിച്ചിരുന്ന വീട് കെട്ടിട നിർമാണത്തിനും മറ്റു പ്രാദേശിക ജോലികൾക്കും തൊഴിലാളികളെ വിതരണം ചെയ്യുന്നയാൾ വാടകയ്ക്കെടുത്തിരുന്നതാണ്. ഇവിടെ അഞ്ചു പേരാണ് താമസിച്ചിരുന്നത്. അതേസമയം, പ്രതി താമസിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമ ഇവിടെ ഒരു പലചരക്ക് കട നടത്തി വരുന്നയാളാണ്. ഇയാൾക്ക് കാര്യമായ രാഷ്ട്രീയമോ മതപരമോ ആയ സംഘടനാ ബന്ധങ്ങളൊന്നും ഉള്ള ആളല്ല എന്നാണ് വ്യക്തമാകുന്നത്.

കൊച്ചിയിൽ പിടിയിലായ പ്രതികൾ പരസ്പരം ബന്ധപ്പെട്ടിരുന്നു എന്നാണ് എൻഐഎ നൽകുന്ന വിവരം. ഇവർ ഏതെല്ലാം രീതികളിലാണ് ബന്ധപ്പെട്ടിരുന്നത് എന്നോ ഇടപാടുകൾ എന്തായിരുന്നു എന്നോ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടില്ല.

Content Highlight: National Investigation Agency, Murshid Hasan, Al-Qaeda

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com