ഫോണ്‍ പിടിച്ചെടുത്തു; വാങ്ങാനെത്തിയപ്പോൾ വോളിബോള്‍ താരത്തെ പീഡിപ്പിച്ചു
Mail This Article
പത്തനംതിട്ട∙ വനിതാ വോളിബോള്‍ താരത്തെ പരിശീലകന് പീഡിപ്പിച്ചതായി പരാതി. കൊടുമണ്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. താരത്തിന്റെ പരാതിയില്‍ പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്തു.
വനിതാ താരത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കൊടുമണ്‍ സ്വദേശി പ്രമോദിനെതിരെയാണു കേസെടുത്തിരിക്കുന്നത്. ഇയാളാണ് ഏറെനാളായി പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പരിശീലകന്. മഴ നനയാതിരിക്കാന്‍ ഇരുവരും ഒരിടത്തുകയറി നിന്നുവെന്നും ആ സമയം പരിശീലകന് തന്റെ മൊബൈല്‍ ഫോണ്‍ വാങ്ങിപോയി എന്നുമാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. മൊബൈല്‍ ഫോണ്‍ വാങ്ങാനായി ചെന്നപ്പോള്‍ ലൈംഗികമായി പീഡിപ്പിച്ചു.
ചൊവ്വാഴ്ചയാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. പ്രാദേശിക കായിക അക്കാദമിയുമായി ബന്ധപ്പെട്ടാണ് 18കാരിയായ പെണ്‍കുട്ടി പരിശീലിക്കുന്നത്. ആരോപണ വിധേയനായ പരിശീലകന് സ്പോട്സ് കൗണ്‍സിലുമായി ബന്ധപ്പെട്ടയാള്‍ ആല്ലെന്ന് ജില്ലാ സ്പോട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍ പറഞ്ഞു. പരിശീലകന് ഒളിവിലാണ്.
English Summary: Volleyball player sexually assaulted in pathanamthitta