ADVERTISEMENT

ബെംഗളൂരു ∙ കന്നഡ സിനിമാ ലഹരി റാക്കറ്റ് കേസിൽ അറസ്റ്റിലായ നടി രാഗിണി ദ്വിവേദിയുടെയും സഞ്ജന ഗൽറാണിയുടെയും മുടിയുടെ സാംപിൾ ഫൊറൻസിക് ലാബിൽ പരിശോധന നടത്തും. ഇവരുടെ ലഹരി ഉപയോഗം സംബന്ധിച്ച കൂടുതൽ തെളിവുകൾക്കു വേണ്ടിയാണിത്.

ഹെയർ ഫോളിക്കിൾ പരിശോധനയ്ക്കായി ആദ്യം അയച്ച സാംപിൾ സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഹൈദരാബാദിലെ ഫൊറൻസിക് സയൻസ് ലബോറട്ടറി ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ചിനു തിരിച്ചയച്ചിരുന്നു. പ്രശ്നം പരിഹരിച്ച് സാംപിൾ വീണ്ടും അയയ്ക്കുമെന്നു ജോയിന്റ് കമ്മിഷണർ(ക്രൈം) സന്ദീപ് പാട്ടീൽ പറഞ്ഞു. അധിക തെളിവ് ശേഖരിക്കുന്നതിനാണ് കേസിൽ ആദ്യമായി ഇത്തരം ശാസ്ത്രീയ പരിശോധന നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേസിൽ നേരത്തെ അറസ്റ്റിലായ ലഹരി പാർട്ടി സംഘാടകൻ വീരേൻ ഖന്നയെ നുണ പരിശോധനയ്ക്ക് വിധേയനാക്കാൻ ബെംഗളൂരു പൊലീസിനു കോടതിയുടെ അനുമതി. അന്വേഷണവുമായി വീരേൻ ഖന്ന സഹകരിക്കാത്തതിനെ തുടർന്നാണ് കോടതിയെ സമീപിച്ചത്. നുണ പരിശോധന ഗുജറാത്തിലെ എഫ്എസ്എൽ ലാബിൽ നടത്താനാണ് ഉദ്ദേശിക്കുന്നത്.

English Summary: Ragini and Sanjjana to undergo hair follicle test in the drug case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com