ADVERTISEMENT

സിലിഗു‍രി ∙ വടക്കൻ ബംഗാളിൽ ബിജെപിക്ക് പിന്തുണ വർധിച്ചുവരുന്ന സാഹചര്യത്തിലും ദുർഗ പൂജയ്ക്കു മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ബംഗാൾ സന്ദർശനം പരിഗണിച്ചും തൃണമൂൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോറും പാർട്ടി എംപി അഭിഷേക് ബാനർജിയും വടക്കൻ ബംഗാൾ സന്ദർശിക്കും.

പ്രദേശത്തെ പാർട്ടി നേതാക്കൾക്കിടയിലെ പ്രശ്നങ്ങൾ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണു തിങ്കളാഴ്ച ഇരുവരുടെയും സന്ദർശനം. മേഖലയിൽ പാർട്ടിയുടെ സ്വാധീനം വർധിപ്പിക്കുന്നതു ലക്ഷ്യമാക്കിയുള്ള നടപടികൾക്കു തുടക്കം കുറിയ്ക്കുകയെന്നതും സന്ദർശനത്തിന്റെ ലക്ഷ്യമാണ്.

തൃണമൂൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പു തന്ത്രജ്ഞനായി 2019ൽ ചുമതലയേറ്റ ശേഷം ആദ്യമായാണ് പ്രശാന്ത് കിഷോർ വടക്കൻ ബംഗാൾ സന്ദർശിക്കുന്നത്. മൂന്നു ദിവസത്തെ സന്ദർശനത്തിനിടെ പാർട്ടി നേതാക്കളുമായും തൊഴിലാളികളുമായും ഇരുവരും കൂടികാഴ്ച നടത്തും. 

സംസ്ഥാനത്തിന്റെ വടക്കൻ മേഖലയിലെ 54 നിയമസഭാ മണ്ഡലങ്ങളിൽ 16 സീറ്റുകളിലാണ് 2016ലെ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ജയിച്ചത്. മേഖലയിൽ ബിജെപിയുടെ സ്വാധീനം വർധിക്കുന്നത് തൃണമൂൽ കോൺഗ്രസിന് എട്ടു മുതൽ 10 വരെ സീറ്റുകളായി കുറയാൻ ഇടയാക്കുമെന്നു വിലയിരുത്തലുകളുണ്ട്.

English Summary: Ahead of Amit Shah's Bengal Visit, Prashant Kishor Heads for North Bengal to Chalk out Trinamool Poll Strategy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com