ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ പ്രതികരിക്കാൻ ചൈനയ്ക്ക് അവകാശമില്ലെന്ന് ഇന്ത്യ. അതിർത്തി പ്രദേശങ്ങളിൽ 44 പാലങ്ങൾ തുറന്നുകൊടുത്തതിനുശേഷം ചൈനയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഇന്ത്യ. ലഡാക്കിലെയും ജമ്മു കശ്മീരിലെയും കേന്ദ്രഭരണ പ്രദേശങ്ങൾ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. അത് അങ്ങനെ തന്നെ നിലനിൽക്കുകയും ചെയ്യും – വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

അരുണാചൽ പ്രദേശിനെക്കുറിച്ചുള്ള ഞങ്ങളുടെ നിലപാടും ഒട്ടേറെ തവണ വ്യക്തമാക്കിയിട്ടുണ്ട്. അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യവും മാറ്റാനാവാത്തതുമായ ഭാഗമാണ്. ഈ വസ്തുത ഉയർന്ന തലത്തിൽ ഉൾപ്പെടെ നിരവധി അവസരങ്ങളിൽ ചൈനീസ് പക്ഷത്തെ വ്യക്തമായി അറിയിച്ചിട്ടുണ്ടെന്നും ശ്രീവാസ്തവ വ്യക്തമാക്കി.

ലഡാക്കിനെ കേന്ദ്ര ഭരണപ്രദേശമായി പ്രഖ്യാപിച്ചതിനെയും അരുണാചൽപ്രദേശിനെയും അംഗീകരിക്കുന്നില്ലെന്നു ചൈന വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലീജിയാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ലഡാക്ക് അടക്കമുള്ള അതിർത്തി മേഖലകളിൽ റോ‍ഡ്, പാലം എന്നിവ ഇന്ത്യ നിർമിക്കുന്നതു പ്രകോപന നടപടിയാണെന്നാണു ചൈനയുടെ ആരോപണം. ലഡാക്കിലും അരുണാചൽപ്രദേശിലുമുൾപ്പെടെ അതിർത്തിമേഖലയിൽ ഇന്ത്യ കഴിഞ്ഞ ദിവസം 44 പാലങ്ങൾ തുറന്ന പശ്ചാത്തലത്തിലാണിത്. 

അതേസമയം, അതിർത്തിയിലെ തർക്കം പരിഹരിക്കുന്നതിനായി ഇന്ത്യയും ചൈനയും രഹസ്യസ്വഭാവമുള്ള ചർച്ചകളിൽ  ഏർപ്പെട്ടിരിക്കുകയാണെന്നും മുൻവിധിയോടു കൂടി പറയാനില്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ അറിയിച്ചു. 

English Summary: "China Has No Locus Standi To Comment": India On Ladakh Remark

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com