ADVERTISEMENT

തിരുവനന്തപുരം ∙ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ അന്വേഷണത്തിന് അനുമതി നല്‍കിയത് പുതിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. അന്വേഷണത്തില്‍ കാര്യങ്ങള്‍ വ്യക്തമാകട്ടെ. നിലവില്‍ ജോസ് കെ.മാണിക്കെതിരെ അത്തരം ആരോപണങ്ങളില്ലെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി കുടുങ്ങുമെന്ന് വന്നപ്പോൾ അഴിമതിക്കാരനാക്കാൻ ആസൂത്രിതശ്രമം നടത്തുകയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. തനിക്കാരും കോഴ തന്നിട്ടുമില്ല, വാങ്ങിയിട്ടുമില്ല. ബിജു രമേശിന്റെ ആരോപണം രണ്ടു സർക്കാരുകളുടെ കാലത്ത് വിജിലൻസും ലോകായുക്തയും അന്വേഷിച്ച് തള്ളിയതാണ്. ഇപ്പോഴുള്ള നീക്കം സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെ ഓഫിസിന്റെയും ഗൂഢാലോചനയാണെന്ന് ആരോപിച്ച ചെന്നിത്തല ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും പറഞ്ഞു.

English Summary: A Vijayaraghavan's statement on Vigilance probe against Chennithala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com