കോവിഡ് മരണം കുറയ്ക്കാൻ ചികിത്സ; നേട്ടവുമായി ഇന്ത്യൻ വംശജയായ ഡോക്ടർ
Mail This Article
വാഷിങ്ടൻ ∙ കോവിഡ് ബാധിച്ചുള്ള മരണം കുറയ്ക്കാൻ ചികിത്സാ രീതിയുമായി ഇന്ത്യൻ വംശജയായ ഡോക്ടർ. ശരീര താപനിലയിലുണ്ടാകുന്ന വ്യതിയാനവും ശ്വാസകോശത്തിനു സംഭവിക്കുന്ന കേടുപാടുകളും തടയുന്നതിനുള്ള നൂതന ചികിത്സയാണ് ഗവേഷകയായ ഡോ. തിരുമല ദേവി കണ്ണെഗൻതി വികസിപ്പിച്ചതെന്നാണു റിപ്പോർട്ട്.
ടെന്നസിയിലെ സെന്റ് ജൂഡ് ചിൽഡ്രൻസ് റിസർച്ച് ആശുപത്രിയിലായിരുന്നു പരീക്ഷണം. സൈടോകിൻസ് എന്ന പ്രോട്ടീനുകളാണ് വളരെ പെട്ടെന്ന് ൈവറസുകളെ പ്രതിരോധിക്കാൻ കോശങ്ങളെ സഹായിക്കുന്നതെന്നാണ് കണ്ടെത്തൽ. എലികളിൽ നടത്തിയ പരീക്ഷണം ഫലപ്രദമാണെന്ന് കണ്ടെത്തി.
പുതിയ കണ്ടെത്തൽ കോവിഡ് ബാധിച്ചുള്ള മരണം കുറയ്ക്കാനാകുമെന്ന് ഓൺലൈൻ മെഡിക്കൽ ജേണലിൽ പറയുന്നു. തെലങ്കാനയിൽ ജനിച്ച ഡോ. തിരുമല ദേവി വാറംഗലിലെ കാക്കാത്തിയ യൂണിവേഴ്സിറ്റി, ഹൈദരാബാദ് ഒസ്മാനിയ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലാണ് പഠിച്ചത്. 2007ലാണ് അമേരിക്കയിലെത്തിയത്.
Content highlights: Indian-American doctor identifies treatment to prevent Covid deaths