ADVERTISEMENT

തിരുവനന്തപുരം∙ ബിജു രമേശ് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉപദ്രവിക്കരുതെന്ന് താനോ ഭാര്യയോ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. വി.എസ്. ശിവകുമാര്‍ എംഎല്‍എയും ബിജു രമേശിന്റെ ആരോപണങ്ങൾ തള്ളി.

രോഗമുള്ള ആളാണ്, ഉപദ്രവിക്കരുതെന്ന് ചെന്നിത്തലയുടെ ഭാര്യ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടുവെന്ന് ബിജു രമേശ് പറഞ്ഞിരുന്നു. അതുകൊണ്ടാണ് മൊഴിയിൽ അദ്ദേഹത്തിന്റെ പേരു പറയാതിരുന്നത്.  ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ രമേശ് ചെന്നിത്തല നേരിട്ടു വിളിച്ച് ഉപദ്രവിക്കരുതെന്നു പറഞ്ഞിരുന്നുവെന്നും ബിജു രമേശ് വ്യക്തമാക്കിയിരുന്നു.

പിണറായി വിജയനെ കെ.എം.മാണി വീട്ടിൽപ്പോയി കണ്ടതിനുശേഷം വിജിലൻസ് കേസ് ഇല്ലാതായെന്നും ബിജു ആരോപിച്ചു. ബാർ കോഴക്കേസിൽ കേന്ദ്ര ഏജൻസി അന്വേഷണം നടത്തണമെന്നും ബിജു രമേശ് ആവശ്യപ്പെട്ടിരുന്നു.  

Content highlights: Chennithala denies Biju Ramesh's allegations

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com