ADVERTISEMENT

തിരുവനന്തപുരം ∙ മുൻ മന്ത്രിമാരായ വി.എസ്.ശിവകുമാർ, കെ.ബാബു എന്നിവർക്കെതിരെ ബാർ കോഴക്കേസിൽ അന്വേഷണ അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് വിജിലൻസ് ഡയറക്ടറോട് ഗവർണറുടെ ഓഫിസ് വിശദീകരണം തേടി. ഫയലിലെ ചില കാര്യങ്ങളിൽ വ്യക്തത തേടിയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സെക്രട്ടറി വിശദീകരണം ആവശ്യപ്പെട്ടത്. വിജിലൻസ് ഡയറക്ടർ നേരിട്ട് ഹാജരായി വിശദീകരണം നൽകാനാണ് സാധ്യത. അവധിയിലായിരുന്ന വിജിലൻസ് ഡയറക്ടർ ഇന്ന് തലസ്ഥാനത്തെത്തും.

മുൻമന്ത്രിമാരായതിനാൽ അന്വേഷണം നടത്തുന്നതിനു ഗവർണറുടെ അനുമതി ആവശ്യമാണ്.  ബാർകോഴക്കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ അന്വേഷണം നടത്താൻ ഗവർണറുടെ അനുമതി തേടാൻ ആദ്യം തീരുമാനിച്ചെങ്കിലും ആരോപണം ഉന്നയിച്ച സമയത്ത് ചെന്നിത്തല നിയമസഭാംഗം ആയിരുന്നതിനാൽ സ്പീക്കറുടെ അനുമതി മതിയാകുമെന്ന നിയമോപദേശമാണ് ലഭിച്ചത്. കഴിഞ്ഞ ദിവസം സ്പീക്കർ അന്വേഷണത്തിന് അനുമതി നൽകിയിരുന്നു.

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ബാര്‍ ലൈസൻസ് ഫീസ് കുറയ്ക്കാൻ ബാർ ഉടമകൾ പിരിവിട്ട് ഒരു കോടി രൂപ രമേശ് ചെന്നിത്തലയ്ക്കും 50 ലക്ഷം രൂപ കെ.ബാബുവിനും 25 ലക്ഷം രൂപ ശിവകുമാറിനും നൽകിയെന്നാണ് ബിജു രമേശിന്റെ ആരോപണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com