കള്ളപ്പണം വെളുപ്പിക്കൽ: ഊരാളുങ്കലിനെതിരെ ഇഡി അന്വേഷണം

Mail This Article
×
കോഴിക്കോട്∙ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് എതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം. വിവരങ്ങള്‍ തേടി ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് ഇഡി കത്തയച്ചു. അഞ്ചു വര്‍ഷത്തെ ബാങ്ക് ഇടപാട് രേഖകള്‍ കൈമാറാനാണ് നിര്‍ദേശം. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിലാണ് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് എതിരെയുള്ള അന്വേഷണം.

മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനുമായുള്ള ബന്ധം അന്വേഷിച്ച് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയില്‍ ഇഡി പരിശോധന നടത്തിയിരുന്നു. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി 12 സ്ഥാപനങ്ങളില്‍ രവീന്ദ്രന് ഓഹരിയുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
English Summary: ED probe against Uralungal Labour Society
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.