ADVERTISEMENT

ന്യൂഡൽഹി ∙ മരടിൽ പൊളിച്ചുമാറ്റിയ ഫ്ലാറ്റുകളുടെ ഉടമകൾക്കു നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച് കേസ് പരിഗണിക്കുന്നത് ജനുവരി മൂന്നാം വാരത്തേയ്ക്ക് മാറ്റി സുപ്രീം കോടതി. ഫ്ലാറ്റ് ഉടമകൾക്കു നഷ്ടപരിഹാരം നൽകാൻ തങ്ങൾക്കു ബാധ്യതയില്ലെന്നു സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇടക്കാല നഷ്ടപരിഹാരമായി നൽകിയ 62.25 കോടി രൂപ സർക്കാരിനു തിരികെ ലഭിക്കണം.

ഫ്ലാറ്റ് പൊളിക്കാൻ ചെലവായ 3.24 കോടി രൂപയും നിർമാതാക്കളിൽനിന്ന് ഈടാക്കി നൽകണം. നഷ്ടപരിഹാര സമിതിയുടെ പ്രതിമാസ ചെലവ് ഫ്ലാറ്റ് നിർമാതാക്കളിൽ നിന്ന് ഈടാക്കണമെന്നും കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സർക്കാർ ആവശ്യപ്പെട്ടു.

നഷ്ടപരിഹാരത്തിനായി ഫ്ലാറ്റ് നിർമാതാക്കൾ ഇതുവരെ നൽകിയതു 4.89 കോടി രൂപ മാത്രമാണെന്നു ജസ്റ്റിസ് ബാലകൃഷ്ണൻ നായർ സമിതി കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. ഗോൾഡൻ കായലോരത്തിന്റെ നിർമാതാക്കൾ 2.89 കോടിയും ജയിൻ ഹൗസിങ് കൺസ്ട്രക്‌ഷൻ 2 കോടിയും നൽകി. ആൽഫ സെറീനും ഹോളി ഫെയ്ത്തും തുക നൽകിയില്ല.

English Summary: Supreme Court on Maradu Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com