ADVERTISEMENT

മലപ്പുറം∙ മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ തട്ടകമായ മലപ്പുറം നിലമ്പൂർ നഗരസഭയിൽ ആദ്യമായി എൽഡിഎഫ് ഭരണം പിടിച്ചു. എൽഡിഎഫ് വികസനമുന്നണി എന്ന പേരിൽ കൂടുതൽ സ്വതന്ത്രരെ അണിനിരത്തിയായിരുന്നു മത്സരം.

പാലക്കാട് നഗരസഭയിൽ മുഴുവൻ വേ‍ാട്ടും എണ്ണിക്കഴിഞ്ഞപ്പേ‍ാൾ ബിജെപി 28 സീറ്റ് നേടി. എൽഡിഎഫ് 7, യുഡിഎഫ് 14, വെൽഫയർപാർട്ടി 1, സ്വതന്ത്രർ 2 ഉം വിജയിച്ചു. നഗരസഭയിൽ മത്സരിച്ച യുഡിഎഫ് ജില്ലാചെയർമാനും കേ‍ാൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പി.ബാലഗേ‍ാപാലൻ തേ‍ാറ്റു.

കോഴിക്കോട് മുക്കം മുനിസിപ്പാലിറ്റിയിൽ നിർണായക മുന്നേറ്റം നടത്തി യുഡിഎഫ്. 15 വീതം സീറ്റുകളാണ് എൽഡിഎഫും യുഡിഎഫും നേടിയിരിക്കുന്നത്. എൻഡിഎ രണ്ടു സീറ്റും നേടി. ത്രിശങ്കുവിലെത്തിയതോടെ മുസ്‌ലിം ലീഗ് വിമതന്റെ നിലപാട് നിർണായകമാകും. നിലവിൽ മുനിസിപ്പാലിറ്റി ഭരിക്കുന്നത് എൽഡിഎഫാണ്. വെൽഫെയർ പാർട്ടിയുമായുള്ള യുഡിഎഫ് സഖ്യത്തിന്റെ പേരിൽ യുഡിഎഫ് വിമതരും അണികളും ചേര്‍ന്ന് നിർത്തിയ ജനകീയമുന്നണി സ്ഥാനാർഥികളും മത്സരരംഗത്ത് ഉണ്ടായിരുന്നു. ഈ 3 സ്ഥാനാര്‍ഥികളും തോറ്റു.

Content Highlights: Kerala Local Body Election 2020 Results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com