ADVERTISEMENT

ചെന്നൈ∙ സീരിയൽ നടി വി.ജെ.ചിത്ര ജീവനൊടുക്കിയ കേസിൽ പ്രതിശ്രുത വരൻ ഹേംനാഥിനെ ശ്രീപെരുംപുത്തൂർ ആർഡിഒ ചോദ്യം ചെയ്തു. കേസിൽ അറസ്റ്റിലായ ഹേംനാഥിനെ തുടർച്ചയായി 5 ദിവസം പൊലീസ് ചോദ്യം ചെയ്തതിനു പിന്നാലെയാണ് ആർഡിഒ ചോദ്യം ചെയ്യുന്നത്. സ്ത്രീധനത്തിന്റെ പേരിൽ ചിത്ര പീഡനം നേരിട്ടിരുന്നോ എന്നും ആർഡിഒ അന്വേഷിക്കുന്നുണ്ട്. ചിത്രയ്ക്ക് 50 പവനും വിവാഹ സമ്മാനമായി ഹേംനാഥിന് 20 പവനും നൽകിയിരുന്നതായി ചിത്രയുടെ അമ്മ നേരത്തേ ചോദ്യം ചെയ്യലിൽ പറഞ്ഞിരുന്നു. 

1200-tamil-actress-chitra-kamaraj

അതേസമയം, ചിത്രയുടെ മൊബൈൽ ഫോണിൽനിന്നു വീണ്ടെടുത്ത ഓഡിയോ ക്ലിപ് ആണു ഹേംനാഥിന്റെ അറസ്റ്റിലേക്കു നയിച്ചതെന്നു പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു. ചിത്രയും ഹേംനാഥിന്റെ അച്ഛനും തമ്മിലുള്ളതാണു ഫോൺ സംഭാഷണം. ജനപ്രിയ ടിവി പരിപാടി പാണ്ഡ്യൻ സ്റ്റോഴ്സിലെ നടന്മാരോടൊപ്പം ഇഴുകിച്ചേർന്ന് അഭിനയിക്കുന്നതിനെ ഹേംനാഥ് നിരന്തരം എതിർത്തിരുന്നതായി ചിത്ര ഹേംനാഥിന്റെ അച്ഛനോടു പറഞ്ഞതായാണു വിവരം. ചിത്രയുടെ ഫോണിൽനിന്നു ഹേംനാഥ് ഡിലീറ്റ് ചെയ്തിരുന്ന ഓ‍ഡിയോ ക്ലിപ് സൈബർ പൊലീസ് വീണ്ടെടുക്കുകയായിരുന്നു.

English Summary: VJ Chitra’s demise: Police collect crucial audio evidence from her phone against husband Hemanth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com