അനീഷ് വരുന്നത് ആരോ വിളിച്ചറിയിച്ചു: കൂടുതല്‍ പ്രതികളുണ്ട്: സഹോദരൻ
Mail This Article
×
പാലക്കാട്∙ വിവാഹത്തിന്റെ 90ാം ദിവസത്തിനു തലേന്ന് നടന്ന ദുരഭിമാനക്കൊലയില്‍ കൂടുതൽ പ്രതികൾ ഉണ്ടെന്ന് സംശയിക്കുന്നതായി സഹോദരൻ അനിൽ മനോരമ ന്യൂസിനോട് പറഞ്ഞു. കുഴൽമന്ദം തേങ്കുറുശി മാനാംകുളമ്പ് സ്കൂളിനു സമീപം ഇലമന്ദം അറുമുഖത്തിന്റെയും രാധയുടെയും മകൻ അനീഷ് (അപ്പു – 27) ആണ് വെട്ടേറ്റു മരിച്ചത്.
കൃത്യത്തിന് പിന്നിൽ ഗൂഢാലോചന നടന്നുവെന്നും അനിൽ ആരോപിക്കുന്നു. അനീഷും സഹോദരൻ അരുണും ബൈക്കിൽ എത്തുന്നത് പ്രതികളെ ആരോ വിളിച്ചറിയിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെ ഇത് ആരാണെന്ന് കണ്ടെത്തണമെന്നും അനില്‍ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.