ADVERTISEMENT

തിരുവനന്തപുരം∙ തലസ്ഥാനത്ത് പുതുചരിത്രം എഴുതി വിദ്യാര്‍ഥി മേയര്‍. രണ്ട് കോണ്‍ഗ്രസ് വിമതരുടേതടക്കം 54 വോട്ട് നേടിയാണ് ഇരുപത്തിയൊന്നുകാരി ആര്യ രാജേന്ദ്രന്‍ വിജയിച്ചത്. ആരെയും ഭരിക്കലല്ല, ഒന്നിച്ചുകൊണ്ടുപോകലാണ് ലക്ഷ്യമെന്ന് ആര്യ പറഞ്ഞു. ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ സംസ്ഥാനത്തെ ഏറ്റവും വലിയ കോർപറേഷന്റെ തലപ്പത്തെത്തിയ നിമിഷം. ആര്യക്കൊപ്പം കേരളവും ഒരുപക്ഷെ രാജ്യവും ചരിത്രത്തിൽ ഇടംപിടിക്കുകയായിരുന്നു. ഈ നേട്ടത്തിലേക്കുള്ള ആര്യയുടെ യാത്രയും ലളിതമായിരുന്നു.

മുടവന്‍മുഗളിലെ വാടകവീട്ടില്‍ നിന്ന്, അച്ഛന്റെ ബൈക്കിന്റെ പിന്നിലിരുന്ന് കുടുസുവഴിയിലൂടെയാണ് മേയറാകാനായി പുറപ്പെട്ടത്. ബിജെപി സിമി ജ്യോതിഷിനെയും യുഡിഎഫ് മേരി പുഷ്പത്തെയും മല്‍സരിപ്പിച്ചെങ്കിലും കോണ്‍ഗ്രസ് വിമതര്‍ എല്‍ഡിഎഫിനൊപ്പം ചേര്‍ന്നതോടെ ആര്യക്ക് മുന്നണി വോട്ടിനേക്കാള്‍ രണ്ടെണ്ണം കൂടുതല്‍ ലഭിച്ചു. ബിജെപിക്ക് 35, യുഡിഎഫിന് 9, സിപിഎമ്മിന്റെ ഒരുവോട്ട് അസാധുവായി.

അച്ഛനെയും അമ്മയേയും മുന്‍ഗാമികളെയും ചേര്‍ത്ത് പിടിച്ച് മേയര്‍ കസേരയില്‍. അങ്ങനെ ബൈക്കിലെത്തിയ ആര്യ മേയറുടെ ഔദ്യോഗിക വാഹനത്തിലേറി ആദ്യ പൊതുപരിപാടിക്കു പുറപ്പെട്ടു. മകളുടെ ആത്മവിശ്വാസമാണ് അച്ഛന്റെ ധൈര്യവും സന്തോഷവും.

arya-mayor-car

English Summary : Thiruvananthapuram corporation mayor Arya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com