മകളെയും ഭാര്യാമാതാവിനെയും വെടിവച്ചുകൊന്നശേഷം ഇന്ത്യൻ വംശജൻ ആത്മഹത്യ ചെയ്തു
Mail This Article
ന്യൂയോർക്ക്∙ 14 വയസ്സുള്ള മകളെയും ഭാര്യാമാതാവിനെയും വെടിവച്ചുകൊന്നശേഷം ഇന്ത്യൻ വംശജൻ ആത്മഹത്യ ചെയ്തു. അൽബനിയിൽനിന്ന് 19 കിലോമീറ്റർ അകലെയുള്ള സ്ചോഡക്കിലെ വീട്ടിലാണ് മകൾ ജസ്ലീൻ കൗറിനെയും 55കാരിയായ മൻജിത് കൗറിനെയും 57 കാരനായ ഭൂപീന്ദർ സിങ് വെടിവച്ചു കൊന്നത്.
ബുധനാഴ്ച രാത്രി 9.30 ഓടെ വീട്ടിലുണ്ടായ വഴക്കിനെ തുടർന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനമെന്ന് ന്യൂയോർക്ക് സ്റ്റേറ്റ് പൊലീസ് പറഞ്ഞു. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ഭാര്യ റാഷ്പാൽ കൗർ കൈയ്ക്ക് വെടിയേറ്റതോടെ ഓടി രക്ഷപെട്ടു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീട്ടിൽ വിശ്രമിക്കുന്നതിനെ ഒരാൾ വീടിന്റെ ബെൽ തുടർച്ചയായി അമർത്തിയെന്നും സഹായിക്കൂ, സഹായിക്കൂവെന്ന് ആക്രോശിക്കുന്നുണ്ടായിരുന്നതായും അയൽവാസിയായ ജിം ലുഡ്സ്ട്രോം പറഞ്ഞു. ജനാലയിലൂടെ നോക്കിയപ്പോൾ ആരോ ഒരാൾ അവിടെനിന്ന് മാറിപ്പോകുന്നതാണു കണ്ടത്. വാതിൽ തുറന്നപ്പോൾ പരിസരം മുഴുവനും രക്തത്തിൽ കുതിർന്നു കിടക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
English Summary: Indian-Origin Man Kills Daughter, Mother-In-Law In Double Murder-Suicide