കൊച്ചി∙ എറണാകളും ജനറൽ ആശുപത്രിയിൽ ആദ്യം കോവിഡ് വാക്സീൻ സ്വീകരിച്ചത് പ്രമുഖ ഹൃദയ ശസ്ത്രക്രിയ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം. വാക്സീൻ സ്വീകരിച്ചത് സുഖകരമായ അനുഭവമായെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം ജനറൽ ആശുപത്രിയിൽ ആദ്യമായി വാക്സീൻ സ്വീകരിച്ച ശേഷമായിരുന്നു പ്രതികരണം.
‘ഒരു പ്രശ്നങ്ങളും ഉണ്ടായില്ല, വളരെ പരിശീലനം ലഭിച്ച നഴ്സിങ് സ്റ്റാഫാണ് എടുത്തത്, വളരെ ചെറിയ സൂചിയാണ്. ഉള്ളിലേക്കു കയറുന്നതു പോലും അറിയുന്നില്ല. സുഖകരമായ അനുഭവമാണ്. ആദ്യ വാക്സീനുകൾ എടുക്കാൻ ആരോഗ്യ പ്രവർത്തകരെ തിരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

-
എറണാകുളം ജനറൽ ആശുപത്രിയിൽനിന്നുള്ള ദൃശ്യം. ചിത്രം: റോബർട്ട് വിനോദ്
-
ആലപ്പുഴ ജനറൽ ആശുപത്രിയിൽ കോവിഡ് വാക്സിൻ കുത്തിവയ്പ്പ് എടുക്കാൻ എത്തിയ ആരോഗ്യപ്രവർത്തകർ
-
മുംബൈയിലെ വാക്സീൻ കേന്ദ്രത്തിൽനിന്നുള്ള ദൃശ്യം. ചിത്രം: വിഷ്ണു വി. നായർ
-
കുട്ടമ്പുഴ ആദ്യം മെഡിക്കൽ ഓഫീസർ അനൂപ് തുളസി വാക്സീൻ സ്വീകരിക്കുന്നു.
-
എറണാകുളം ജനറൽ ആശുപത്രിയിൽനിന്നുള്ള ദൃശ്യം. ചിത്രം: റോബർട്ട് വിനോദ്
-
ഡോ. ജോസ് ചാക്കൊ പെരിയപ്പുറം വാക്സീൻ സ്വീകരിച്ച ശേഷം.
-
ആലുവ ചെങ്ങമനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കോവിഡ് വാക്സിൻ കുത്തിവെയ്പ്പിനോട് അനുബന്ധിച്ച് പ്രധാനമന്ത്രിയുടെ പ്രഭാഷണം സ്ക്രീനിൽ കാണുന്നവർ. ചിത്രം : ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
-
ആലുവ ചെങ്ങമനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കോവിഡ് വാക്സിൻ കുത്തിവെയ്പ്പിനോട് അനുബന്ധിച്ച് പ്രധാനമന്ത്രിയുടെ പ്രഭാഷണം സ്ക്രീനിൽ കാണുന്നവർ. ചിത്രം : ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
-
കോട്ടയം ജില്ലയിലെ ഇടിയരിക്കപ്പുഴയിലെ വാക്സിനേഷൻ കേന്ദ്രത്തിനു മുന്നിൽനിന്നുള്ള ദൃശ്യ. ചിത്രം: റിജോ ജോസഫ്
-
കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രി.
-
കോലഞ്ചേരി എംഒഎസ്സി മെഡിക്കൽ കോളജ് ആശുപത്രിയിൽ വാക്സിൻ കുത്തിവയ്പ് കേന്ദ്രത്തിൽ നിന്ന്
അതേസമയം, ആദ്യ അരമണിക്കൂറിനുള്ളിൽ ഏഴു പേർ ഇവിടെ വാക്സിൻ സ്വീകരിച്ചു. ആദ്യഘട്ടത്തിൽ ജില്ലയിലെ 12 കേന്ദ്രങ്ങളിലാണ് വാക്സീൻ വിതരണം നടക്കുന്നത്. വരും ദിവസങ്ങളിൽ മുതൽ കേന്ദ്രങ്ങളിലേക്ക് വാക്സിനേഷൻ വ്യാപിപ്പിക്കും. 125 സ്വകാര്യ ആശുപത്രികളും 129 സർക്കാർ ആശുപത്രികളും അടക്കം ആകെ 260 വാക്സിനേഷൻ കേന്ദ്രങ്ങളാണ് ജില്ലയിൽ വാക്സീൻ കുത്തിവയ്പിനായി കണ്ടെത്തിയിട്ടുള്ളത്.
English Summary: Dr Jose Chacko Periyapuram receives first dose of covid vaccine