ADVERTISEMENT

ന്യൂഡല്‍ഹി∙ കര്‍ഷകസമരവേദിയില്‍ ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു. ഹരിയാനയിലെ ജിന്ധില്‍നിന്നുള്ള കരംവീര്‍ സിങ് എന്ന അമ്പത്തിരണ്ടുകാരനായ കര്‍ഷകനാണ് തിക്രി അതിര്‍ത്തിയില്‍ ആത്മഹത്യ ചെയ്തത്. കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ചുകൊണ്ടുള്ള കരംവീറിന്റെ ആത്മഹത്യാക്കുറിപ്പ് കോണ്‍ഗ്രസിന്റെ യുപി ഘടകം പുറത്തുവിട്ടു. 

കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹി അതിര്‍ത്തിയില്‍ കഴിഞ്ഞ രണ്ടു മാസത്തിലേറെയായി പ്രതിഷേധിക്കുന്നത്. നിരവധി കര്‍ഷകര്‍ സമരത്തിനിടെ ആത്മഹത്യ ചെയ്യുകയും ചെയ്തു. പതിനൊന്നു തവണ കേന്ദ്രസര്‍ക്കാരും കര്‍ഷകസംഘടനാ നേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒന്നര വര്‍ഷത്തേക്ക് ബില്ലുകള്‍ മരവിപ്പിച്ചു നിര്‍ത്താമെന്ന സര്‍ക്കാരിന്റെ വാഗ്ദാനം സംഘടനകള്‍ തള്ളുകയായിരുന്നു.

English Summary: Farm laws: 52-year-old farmer dies by suicide at protest site at Tikri border

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com