ADVERTISEMENT

തിരുവനന്തപുരം∙ ശബരിമല വിഷയത്തിൽ സർക്കാർ പുതിയ സത്യവാങ്മൂലം നൽകുമെന്ന പ്രചാരണം തെറ്റാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. ശബരിമല വിധി വന്നതിനുശേഷം മാത്രം ചിന്തിക്കേണ്ട വിഷയമാണത്. വിധി നടപ്പാക്കുന്നത് സാമൂഹിക സംഘർഷത്തിന് വഴിവയ്ക്കരുത്. പാർട്ടി വീക്ഷണം ബലം പ്രയോഗിച്ച് നടപ്പാക്കില്ല. തന്റെ പേരിൽ ശബരിമല അനുകൂല പ്രചാരണം നടക്കുന്നത് ശരിയല്ലെന്നും ബേബി പറഞ്ഞു.

ശബരിമലയുടെ പേരിൽ ശ്രദ്ധതിരിക്കാൻ ശ്രമം നടക്കുകയാണ്. യുവതീപ്രവേശം ആവശ്യപ്പെട്ടത് ബിജെപി പ്രവർത്തകരായ സ്ത്രീകളെന്നും അദ്ദേഹം ആരോപിക്കുന്നു. യുവതീപ്രവേശം അനുവദിച്ചുകൊണ്ടുള്ള വിധി പാർട്ടി പത്രത്തിൽ ബിജെപി ആഘോഷിക്കുകയായിരുന്നുവെന്നും ബേബി പറഞ്ഞു. അതേസമയം, ശബരിമല വിഷയത്തിൽ പുതിയ നിയമനിർമാണമെന്ന കോൺഗ്രസ് നിലപാട് മൗഢ്യമാണെന്നും അദ്ദേഹം പറഞ്ഞു.

English Summary: MA Baby rejects claim that cpm will file new affidavit for sabarimala women entry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com