ADVERTISEMENT

കോഴിക്കോട്∙ പിൻവാതിൽ നിയമനങ്ങൾക്കെതിരെ കലക്ടറേറ്റിനുമുന്നിൽ വിറകുക്കൂട്ടി തീയിട്ട് സമരച്ചൂടൊരുക്കി യൂത്ത് ലീഗ്. സെക്രട്ടേറിയറ്റിനു മുന്നിൽ ഉദ്യോഗാർഥികൾ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് ലീഗ് നടത്തുന്ന അനിശ്ചിതകാല സഹനസമരത്തോടനുബന്ധിച്ചാണു കലക്ടറേറ്റിനുമുന്നിൽ സമരത്തീയൊരുക്കിയത്. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്, സീനിയർ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, ട്രഷറർ എം.എ. സമദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സമരച്ചൂടൊരുക്കിയത്.

സിപിഎമ്മിന്റെ പിൻവാതിൽ നിയമനങ്ങൾക്കെതിരെ കേരളത്തിലെ യുവജനത നടത്തുന്ന പോരാട്ടങ്ങളെ തളച്ചിടാൻ സർക്കാരിനു കഴിയില്ലന്ന് പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ പറഞ്ഞു. അനിശ്ചിതകാല സഹന സമരം രണ്ടാം ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവാക്കളുടെ ജീവൻ കൊണ്ട് പന്താടുന്ന സർക്കാരാണു തെരുവുയുദ്ധത്തിന് ആഹ്വാനം ചെയ്യുന്നതെന്നും പറഞ്ഞു.

കുന്ദമംഗലം, എലത്തൂർ, വടകര, ബാലുശ്ശേരി മണ്ഡലങ്ങളിലെ പ്രവർത്തകരാണ് സമരത്തിൽ പങ്കാളികളായത്. സംസ്ഥാന സെക്രട്ടറി പി.ജി.മുഹമ്മദ്, സാജിദ് നടുവണ്ണൂർ, സമദ് പൂക്കാട്, നാസർ എസ്റ്റേറ്റ് മുക്ക്, കെ.ടി.അബ്ദുറഹിമാൻ, മിസ്ഹബ് കീഴരിയൂർ, എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ലതീഫ് തുറയൂർ തുടങ്ങിയവർ പ്രസംഗിച്ചു.

English Summary : Backdoor appointments: Youth League protest in Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com