ADVERTISEMENT

കണ്ണൂർ∙ കെപിസിസി വർക്കിങ് പ്രസിഡന്റ് കെ. സുധാകരൻ എംപിയെ ’പേപ്പട്ടി’ എന്നു വിശേഷിപ്പിച്ചു സിപിഎം സംസ്ഥാന സമിതിയംഗം കെ.കെ. രാഗേഷ് എംപി. സുധാകരൻ പേപ്പട്ടിയെപ്പോലെ ചെല്ലുന്നിടത്തെല്ലാം കുരച്ചും കടിച്ചും പൊതുശല്യമായി മാറിക്കഴിഞ്ഞെന്നു കെ.കെ. രാഗേഷ് എംപി. സുധാകരനെ ഇനിയെങ്കിലും കൈകാര്യം ചെയ്തില്ലെങ്കിൽ നാടിന് ആപത്താണെന്നും രാഗേഷ് പറയുന്നു. 

രാഗേഷിന്റെ കുറിപ്പ്‌

കേരളത്തിന്റെ മുഖ്യമന്ത്രിയെ തുടർച്ചയായി അധിക്ഷേപിക്കുന്ന സുധാകരനു ഭ്രാന്താണെന്നു സാമാന്യബോധമുള്ള ആർക്കും മനസിലാകും. ജനങ്ങളോട് മറ്റൊന്നും ചർച്ച ചെയ്യാനില്ലാതെ വന്നപ്പോൾ യുഡിഎഫിന്റെ നേതാക്കൾ തെക്കും വടക്കും നടന്നു വായിൽ തോന്നിയതു വിളിച്ചുപറയുകയാണ്. സുധാകരനാകട്ടെ പേപ്പട്ടിയെപ്പോലെ ചെല്ലുന്നിടത്തെല്ലാം കുരച്ചും കടിച്ചും പൊതുശല്യമായി മാറിക്കഴിഞ്ഞു. മുഖ്യമന്ത്രിക്കെതിരെ ജാത്യാധിക്ഷേപമാണു പ്രധാന കലാപരിപാടി. മുന്നിൽ ഇളിച്ചിരുന്ന പ്രോത്സാഹിപ്പിക്കുന്ന മന്ദബുദ്ധിക്കൂട്ടങ്ങളുടെ കയ്യടിയാണ് ഊർജം. ഈ ജീവിയെ ഇനിയും കൈകാര്യം ചെയ്തില്ലെങ്കിൽ നാടിനാപത്താണ്. അതിനു രാഹുൽഗാന്ധി മു‍ൻകയ്യെടുക്കണം.

മുഖ്യമന്ത്രിക്കെതിരെ തലശ്ശേരിയിൽ നടത്തിയ ’ചെത്തുകാരന്റെ മകൻ’ പ്രയോഗം കഴിഞ്ഞ ദിവസം പെരിയയിൽ കൃപേഷ്–ശരത് ലാൽ അനുസ്മരണ പരിപാടിയിൽ സുധാകരൻ ആവർത്തിച്ചതാണു രാഗേഷിനെ പ്രകോപിപ്പിച്ചത്. സ്വാതന്ത്ര്യസമരകാലത്ത് പിണറായി വിജയന്റെ പിതാവ് ചെത്തുകാരനായ കോരൻ പിണറായിയിലെ കള്ളുഷാപ്പുകളിൽ കള്ളു കുടിച്ചു നടക്കുകയായിരുന്നുവെന്നും പെരിയയിൽ സുധാകരൻ പ്രസംഗിച്ചിരുന്നു.

English Summary : KK Ragesh against K Sudhakaran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com