‘ബിന്ദുവിന്റെ കൈകാലുകൾ കെട്ടി, വായിൽ തുണി തിരുകി; കത്തി കാട്ടി ഭീഷണി’
Mail This Article
ആലപ്പുഴ∙ കൊരട്ടിക്കാട് സ്വദേശി ബിന്ദുവിനെ (32) തട്ടിക്കൊണ്ടുപോയത് സ്വര്‍ണക്കടത്ത് സംഘമെന്ന് സംശയം. കൈകാലുകള്‍ കെട്ടി വായിൽ തുണി തിരുകിയാണ് കൊണ്ടുപോയതെന്ന് ഭർത്താവ് ബിനോയി പറഞ്ഞു.
‘പുലർച്ചെ രണ്ടുമണിയോടുകൂടി പതിനഞ്ചോളം പേർ വന്ന് ഗേറ്റി ചവിട്ടു തുറന്ന് ബെല്ലടിച്ചു. കമ്പിവടിയും വടിവാളുമായാണ് സംഘം എത്തിയത്. പൊലീസിനെ വിളിക്കാൻ ഫോൺ എടുക്കുന്നതിനിടെ വാതിൽ ചവിട്ടി തുറന്നു. ബിന്ദുവിന്റെ കൈകാലുകൾ കെട്ടി. വായിൽ തുണി തിരുകിയാണ് കൊണ്ടുപോയത്. തടഞ്ഞപ്പോൾ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. പൊന്നാനിക്കാരനായ രാജേഷ് എന്നയാളെ മാത്രം തിരിച്ചറിഞ്ഞു. ഇയാൾ നേരത്തെ ബിന്ദുവിനെ അന്വേഷിച്ച് വീട്ടിൽ വന്നിരുന്നു– ബിനോയി കൂട്ടിച്ചേർത്തു.
വീട്ടിലെത്തിയതു മുതൽ യുവതി സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും ചിലർ വീട്ടിൽ എത്തിയിരുന്നുവെന്നും ബന്ധുക്കൾ പൊലീസിന് മൊഴി നൽകി. പൊലീസ് അന്വേഷണം നടക്കുകയാണ്. മലപ്പുറത്തുനിന്നുള്ള ഒരു സംഘമാണ് കൃത്യത്തിനു പിന്നിലെന്നു സൂചനയുണ്ട്.
ഇന്ന് പുലര്‍ച്ചെ രണ്ടു മണിക്കാണ് വീട് ആക്രമിച്ച് ബിന്ദുവിനെ തട്ടിക്കൊണ്ടുപോയത്. ആക്രമണത്തിൽ വീട്ടുകാർക്കും പരുക്കേറ്റു. നാലു ദിവസം മുന്‍പാണ് ബിന്ദു വിദേശത്തുനിന്ന് എത്തിയത്.
English Summary: Woman kidnapped from home in alappuzha - follow-up